പഞ്ചാബും ഹരിയാനയും ആളിക്കത്തിച്ച് ഗുര്‍മീതിന്റെ അനുയായികള്‍, ആയിരത്തിലധികം ആളുകള്‍ക്ക് പരുക്ക്

കലാപം ഡല്‍ഹിയിലേക്കും രാജസ്ഥാനിലേക്കും വ്യാപിക്കുന്നു; മരണ സംഖ്യ ഉയര്‍ന്നേക്കും, പരുക്കേറ്റവരുടെ കണക്ക് ഞെട്ടിക്കും

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (08:25 IST)
ബലാത്സംഗ കേസില്‍ ദേര സച്ച തലവന്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ആള്‍ദൈവത്തിന്റെ അനുയായികള്‍ പഞ്ചാബിലും ഹരിയാനയിലും ആക്രമം അഴിച്ചുവിട്ടു. കലാപഭൂമിയായി മാറിയിരിക്കുകയാണ് ഇരു സംസ്ഥാനങ്ങളും. ഇരു സംസ്ഥാനങ്ങളിലുമായി കൊല്ലപ്പെട്ടത് 32ലധികം ആളുകളാണ്. ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. 
 
വാഹനങ്ങള്‍ കത്തിക്കുകയും പൊലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവയ്ക്ക് തീയിടുകയും ചെയ്ത് കലാപം കത്തിക്കുകയാണ് അനുയായികള്‍. ഹരിയാനയില്‍ നിന്നും സംഘര്‍ഷം രാജസ്ഥാനിലേക്കും ഉത്തര്‍പ്രദേശിലേക്കും ന്യൂഡല്‍ഹിയിലേക്കും വ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷം കനത്തതോടെ 11 ജില്ലകളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. 
 
ശനിയാഴ്ച പഞ്ചാബ്, ഹരിയാന വഴിയുളള 250 ഓളം തീവണ്ടികള്‍ റദ്ദാക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കലാപം അഴിച്ചുവിടുമെന്ന് ഭീഷണി ഉണ്ടായെങ്കിലും ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാരിനും സുരക്ഷാ സേനയ്ക്കും സാധിച്ചില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

അടുത്ത ലേഖനം
Show comments