‘നീ ഒരുപാട് വളര്‍ന്നില്ലേ, അവന്‍ മുസ്‌ലിം ആണെന്ന് നിനക്ക് അറിയില്ലേ'?; മുസ്‌ലിം യുവാവിനൊപ്പം ഇരുന്നതിന് ഹിന്ദുപെണ്‍കുട്ടിയ്ക്ക് ബിജെപി നേതാവിന്റെ മര്‍ദ്ദനം

മുസ്‌ലിം യുവാവിനൊപ്പം ഇരുന്നതിന് ഹിന്ദുപെണ്‍കുട്ടിയ്ക്ക് ബിജെപി നേതാവിന്റെ മര്‍ദ്ദനം

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (10:46 IST)
മുസ്‌ലിം സുഹൃത്തിനൊപ്പം ഇരുന്നതിന്റെ പേരില്‍ പെണ്‍കുട്ടിയ്ക്ക് ബിജെപി നേതാവിന്റെ മര്‍ദ്ദനം. പെണ്‍കുട്ടിയെ ബിജെപി വനിതാ നേതാവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് സംഭവം പുറത്തുവരുന്നത്.
 
അവന്‍ മുസ്‌ലിം ആണെന്ന് നിനക്ക് അറിയില്ലേ എന്ന് പറഞ്ഞുകൊണ്ടാണ് ബിജെപിയുടെ വനിതാ നേതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്. ബിജെപി അലിഖഢിന്റെ വനിതാ വിഭാഗം പ്രസിഡന്റായ സംഗീത വര്‍ഷ്‌നെയാണ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്. എന്നാല്‍ താന്‍ പ്രായപൂര്‍ത്തിയായ യുവതിയാണെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. 
 
തനിക്കൊപ്പമുള്ള മുഹമ്മദ് ഫൈസാന്‍ എന്ന യുവാവ് തന്റെ ബോയ്ഫ്രണ്ടാണെന്നും രണ്ടുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി തന്നെ മര്‍ദ്ദിക്കുന്നവരോട് വിളിച്ചുപറയുന്നത് വീഡിയോയിലും കേള്‍ക്കാം. എന്നാല്‍ പൊതുമധ്യത്തില്‍വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച ബിജെപി നേതാവിനെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments