Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസി, റൊണാള്‍ഡോ യുഗം അവസാനിച്ചു: ബലോൻ ദ് ഓർ പുരസ്കാരം ലൂക്ക മോഡ്രിച്ചിന്, എംബപെ മികച്ച അണ്ടർ–21 താരം

മെസി, റൊണാള്‍ഡോ യുഗം അവസാനിച്ചു: ബലോൻ ദ് ഓർ പുരസ്കാരം ലൂക്ക മോഡ്രിച്ചിന്, എംബപെ മികച്ച അണ്ടർ–21 താരം

മെസി, റൊണാള്‍ഡോ യുഗം അവസാനിച്ചു: ബലോൻ ദ് ഓർ പുരസ്കാരം ലൂക്ക മോഡ്രിച്ചിന്, എംബപെ മികച്ച അണ്ടർ–21 താരം
, ചൊവ്വ, 4 ഡിസം‌ബര്‍ 2018 (07:44 IST)
ഫിഫയുടെ ലോക ഫുട്‌ബോളർ പുരസ്‌കാരത്തിന് പിന്നാലെ ബലോൻ ദ് ഓർ പുരസ്കാരത്തിലും ലൂക്ക മോഡ്രിച്ച്‌ മുത്തമിട്ടു. ഫ്രാന്‍സില്‍ പ്രഖ്യാപിച്ച അവാര്‍ഡില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടതും മോഡ്രിചിന് തന്നെ ആയിരുന്നു. 
 
അവസാന പത്ത് വർഷക്കാലമായി നിലനിന്നിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസ്സി തേരോട്ടത്തിന് ഇതോടെ അന്ത്യമായി. 2007-ല്‍ ബ്രസീലിയന്‍ താരം കക്ക ബലോൻ ദ് ഓർ നേടിയതിനുശേഷം മെസിയും റൊണാള്‍ഡോയും മാത്രമേ ഈ പുരസ്കാരം നേടിയിട്ടുള്ളൂ.
 
ലോകമെങ്ങും നിന്നുള്ള സ്പോർട്സ് ജേണലിസ്റ്റുകൾ വോട്ടെടുപ്പിലൂടെയാണ് മുപ്പതംഗ പട്ടികയിൽ നിന്ന് ജേതാവിനെ തിര‍ഞ്ഞെടുത്തത്. മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 476പോയിന്റും മൂന്നാമതെത്തിയ അന്റോയ്ൻ ഗ്രീസ്മാൻ 414 പോയിന്റും നേടി. ഫ്രാൻസ് താരം കിലിയൻ എംബപെയാണ് നാലാമത്. മെസ്സി അഞ്ചാമതായി. എംബപെയ്ക്ക് മികച്ച അണ്ടർ–21 താരത്തിനുള്ള പുരസ്കാരമുണ്ട്.
 
കഴിഞ്ഞ സീസണില്‍ രാജ്യത്തിനും ക്ലബിനുമായു നടത്തിയ അത്ഭുത പ്രകടനം ആണ് മോഡ്രിചിനെ ബലോൻ ദ് ഓർ ജേതാവാക്കി മാറ്റിയിരിക്കുന്നത്. റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ എത്തിച്ചതില്‍ പ്രധാന പങ്ക് മോഡ്രിചിനായിരുന്നു.
 
ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും മോഡ്രിച് സ്വന്തമാക്കിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എംബാപ്പെ, ഗ്രീസ്മെന്‍, വരാനെ, മെസ്സി, സലാ തുടങ്ങി പ്രമുഖരെയെല്ലാം പിന്തള്ളിയാണ് മോഡ്രിച് ഈ പുരസ്കാരം സ്വന്തമാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസീസിനെതിരായ ആദ്യ ടെസ്‌റ്റ്; ഇന്ത്യയെ വീഴ്‌ത്താന്‍ ‘പുല്ല് നിറച്ച്’ കങ്കാരുക്കള്‍ - തിരിച്ചടി ഭയന്ന് പെയ്‌ന്‍