Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് യോഗ്യതാ മത്സരത്തിനായാലും മുഹമ്മദ് സലയെ വിടില്ല, നിലപാടിൽ ഉറച്ച് ലിവർപൂൾ

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2021 (17:04 IST)
മുന്നേറ്റ നിര താരം മുഹമ്മദ് സലയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി ലിവർപൂൾ. നേരത്തെ ഒളിമ്പിക്‌സിലും ഈജിപ്‌ത് ടീമിനൊപ്പം ചേരാൻ ലിവർപൂൾ സമ്മതിച്ചിരുന്നില്ല.
 
സെപ്‌‌റ്റംബർ രണ്ടിനാണ് അംഗോളയ്ക്കെതിരെ ഈജിപ്‌തിന്റെ ലോകകപ്പ് യോഗ്യതാ മത്സരം. പ്രീമിയർ ലീഗിൽ അഞ്ചാം തിയതി ലിവർപൂൾ-ചെൽസി പോരാട്ടവും നടക്കും. നിലവിൽ യു‌കെയുടെ റെഡ് ട്രാവൽ ലിസ്റ്റിലുള്ള രാജ്യമാണ് ഈജിപ്‌ത്.
 
റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ 10 ദിവസം യുകെയിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഹോട്ടൽ ക്വാറന്റൈനിൽ ഇരുന്ന് രണ്ടാം ദിവസമോ എട്ടാം ദിവസമോ കൊവിഡ് ടെസ്റ്റിന് വിധേയമാവണം. അതേസമയം ഈജിപ്‌തിന്റെ രണ്ടാം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് സലയെ വിട്ടുനൽകാമെന്ന് ലിവർപൂൾ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
 
നിലവിൽ ബ്രസീലിന്റ ആലിസൺ ബെക്കർ,ഫാബിനോ,ഫിർമിനോ എന്നിവർ ലിവർപൂളിനൊപ്പമാണ്. കൊവിഡ് സുരക്ഷ മുൻനിർത്തി ഇവരടക്കമുള്ള താരങ്ങളെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അയക്കാൻ യൂറോപ്യൻ ക്ലബുകൾ തയ്യാറായേക്കില്ലെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

അടുത്ത ലേഖനം
Show comments