Webdunia - Bharat's app for daily news and videos

Install App

കാൾസനെ വീണ്ടും സമനിലക്കുരുക്കിൽ തളച്ച് പ്രഗ്നാനന്ദ: ചെസ് ലോകകപ്പ് ഫൈനൽ ടൈ ബ്രേക്കറിലേക്ക്

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2023 (19:32 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ രണ്ടാം മത്സരവും സമനിലയില്‍. മാഗ്‌നസ് കാള്‍സണ്‍ ആര്‍ പ്രഗ്‌നാനന്ദ ഫൈനല്‍ മത്സരം സമനിലയിലേക്കായതോടെ മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടു. ഇതോടെ നാളെ നടക്കുന്ന ടൈ ബ്രേക്കറിലാകും വിജയി ആരെന്ന കാര്യത്തില്‍ തീരുമാനമാവുക. ഇന്നലെ നടന്ന ആദ്യ റൗണ്ടില്‍ 35 നീക്കത്തിന് ശേഷമാണ് സമനിലയിലായത്. ഇന്ന് നടന്ന മത്സരത്തില്‍ 30 നീക്കങ്ങളാണ് ഉണ്ടായത്.
 
റാപിഡ് ചെസ് ഫോര്‍മാറ്റിലാകും 2 ടൈ ബ്രേക്കറുകള്‍ നടക്കുക. അഞ്ച് തവണ ലോകചാമ്പ്യനായ കാള്‍സണ്‍ നിലവില്‍ ചെസിലെ ഒന്നാം നമ്പര്‍ താരമാണ്. അതേസമയം ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഹികാരു നകമുറ, മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോ എന്നിവരെ തകര്‍ത്താണ് പ്രഗ്‌നാനന്ദ ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലായതോടെ നാളെ നടക്കുന്ന റാപിഡ് ഫോര്‍മാറ്റ് മത്സരത്തിലെ വിജയിക്കായിരിക്കും ലോക കിരീടം നടക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 4:30നാകും പോരാട്ടം.
 
ലോക ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്‌നാനന്ദ. 2000,2002 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോകകിരീടം ചൂടിയ സമയത്ത് റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടന്നിരുന്നത്. ഇതിന് മുന്‍പ് ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സനെ പ്രഗ്‌നാനന്ദ ഒരു തവണയില്‍ കൂടുതല്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. ഫൈനല്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതും ഈ ഘടകമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments