Webdunia - Bharat's app for daily news and videos

Install App

Serena Williams: 27 വർഷത്തെ കരിയറിനിടയിൽ 23 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ: അതുല്യമായ ടെന്നീസ് കരിയർ

Webdunia
ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (13:45 IST)
ടെന്നീസ് ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സെറീന വില്യംസ് ടെന്നീസ് കോർട്ടിൽ നിന്നും വിടവാങ്ങിയത് കഴിഞ്ഞ ദിവസമാണ്. 27 വർഷക്കാലത്തെ പ്രൊഫഷണൽ ജീവിതത്തിനിടയിൽ 23 ഗ്രാൻഡ്സ്ലാം കിരീടനേട്ടങ്ങൾ നേടിയാണ് സെറീന തൻ്റെ പ്രൊഫഷണൽ കരിയറിന് തിരശീലയിടുന്നത്.
 
1995 ഒക്ടോബർ 28ന് തൻ്റെ പതിനാലാം വയസിലാണ് താരം ആദ്യമായി സുപ്രധാനമായ ഒരു ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. 1997ൽ പതിനാറ് വയസിൽ അമേരിടെക്ക് കപ്പ് ടൂർണമെൻ്റിൻ്റെ ഫൈനൽ വരെയെത്തി ആ കൊച്ച് പ്രതിഭ തൻ്റെ കഴിവ് തെളിയിച്ചു. 1998ൽ ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ വിജയം സ്വന്തമാക്കി എന്നാൽ രണ്ടാം റൗണ്ടിൽ സ്വന്തം സഹോദരിയായ വീനസ് വില്യംസിനോട് തോറ്റ് പുറത്താവേണ്ടി വന്നു.
 
1999ലാണ് താരം തൻ്റെ ആദ്യ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കുന്നത്. യു എസ് ഓപ്പണിൽ അന്നത്തെ നമ്പർ വൺ താരമായ മാർട്ടിന ഹിംഗിസിനെ തോൽപ്പിച്ചായിരുന്നു താരത്തിൻ്റെ കിരീടം. 2002ലെ ഫ്രഞ്ച് ഓപ്പണിലും താരം കിരീടം നേടി അന്ന് ഫൈനലിൽ തൻ്റെ ചേച്ചിയായ വീനസിനെയാണ് സെറീന പരാജയപ്പെടുത്തിയത്. അതേ വർഷം തന്നെ വീനസിനെ പരാജയപ്പെടുത്തി തൻ്റെ ആദ്യ വിംബിൾഡൺ കിരീടവും താരം സ്വന്തമാക്കി.
 
2003ൽ തുടർച്ചയായി നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സെറീന സ്വന്തമാക്കി. നാല് വട്ടവും സെറീനയുടെ കൈകരുത്തിന് മുന്നിൽ തോറ്റ് പോയത് സഹോദരി വീനസ് തന്നെ. 2012ൽ ലണ്ടൻ ഒളിമ്പിക്സിലും താരം സ്വർണം സ്വന്തമാക്കി. ഡബിൾസിൽ വീനസിനൊപ്പം നേട്ടം ആവർത്തിച്ചു. നാല് ഗ്രാൻഡ്സ്ലാം കിരീടവും ഒളിമ്പിക്സിൽ രണ്ട് സ്വർണവും സ്വന്തമാക്കുന്ന ആദ്യതാരമെന്ന നേട്ടം ഇതോടെ സെറീന നേടി.
 
തുടർച്ചയായി 319 ആഴ്ചകൾ ലോക ഒന്നാം നമ്പർ താരമെന്ന നേട്ടവും താരം സ്വന്തമാക്കി. എന്നാൽ പരിക്ക് കാരണം നീണ്ട ഇടവേളയെടുക്കേണ്ടി വന്ന സെറീന പിന്നീട് 2007ലെ ഓസ്ട്രേലിയൻ ഓപ്പണിൽ തിരിച്ചെത്തിയപ്പോൾ 81ആം സീഡിലേക്ക് പിന്തള്ളപ്പെട്ടു. സെറീനയുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങൾ ശക്തമായ സമയത്ത് ഫൈനലിൽ ടോപ് സീഡായ മറിയ ഷറപ്പോവയെ തോൽപ്പിച്ചുകൊണ്ട് സെറീന തിരിച്ചുവന്നു. 2017ലെ ഓസ്ട്രേലിയൻ ഓപ്പണിലാണ് സെറീന തൻ്റെ 23ആം ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയത്.
 
ആധുനിക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാമുകൾ സ്വന്തമാക്കുന്ന താരമെന്ന നേട്ടം ഇതോടെ സെറീന സ്വന്തമാക്കി. തൻ്റെ മുപ്പത്തിയഞ്ചാം വയസിലായിരുന്നു ഈ നേട്ടം. 24 കിരീടങ്ങളുള്ള മാർഗററ്റ് കോർട്ടാണ് സെറീനയ്ക്ക് മുന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ സ്റ്റാര്‍ക്ക് തകര്‍ത്തു കളഞ്ഞു, ഡല്‍ഹിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഓസീസ് താരത്തിനെന്ന് സഞ്ജു

ടീമിന്റെ മോശം പ്രകടനമല്ല പ്രശ്‌നമായത്, ഡ്രസ്സിങ്ങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സംശയം, അഭിഷേക് നായരടക്കം 3 സപ്പോര്‍ട്ട് സ്റ്റാഫ് പുറത്തേക്കെന്ന് റിപ്പോര്‍ട്ട്

UEFA Champions League: ചാമ്പ്യൻസ് ലീഗ് അവസാന നാലിൽ റയലും ബയേണുമില്ല, സെമി ഫൈനൽ ലൈനപ്പായി

Sanju Samson: ബാറ്റിങ് പകുതിയില്‍ നിര്‍ത്തി; സഞ്ജുവിന്റെ ബാറ്റിങ് ഗുരുതരമോ?

അടുത്ത ലേഖനം
Show comments