കർഷകർ പട്ടിയിലാണ്, രാജ്യം ദാരിദ്രത്തിലും! പക്ഷേ ബാങ്കുകളിൽ അനാഥമായി കിടക്കുന്നത് 11,302 കോടി

എസ് ബി ഐയിൽ മാത്രം കെട്ടിക്കിടക്കുന്നത് 1262 കോടി

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (13:49 IST)
രാജ്യത്തെ ബാങ്കുകളിലെ വൻ സമ്പത്തിക തട്ടിപ്പുകളും കിട്ടാ കടങ്ങളും കാർഷിക വായ്പകളുമെല്ലാം വലിയ ചർച്ചയാണ് ഇപ്പോൾ. ഇനിയും ചർച്ചയാകേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. 11,302 കോടിയിലധികം പണമാണ് രാജ്യത്തെ ബങ്കുകളിൽ അനാഥമായി കിടക്കുന്നത്. ആർ ബി ഐ ആണ് ഈ വിവരങ്ങൾ പുറാത്തുവിട്ടത്. 
 
സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യയിലാണ് രാജ്യത്ത് എറ്റവുമധികം പണം കെട്ടിക്കിടക്കുന്നത്. 1,262 കോടി രൂപയാണ് എസ് ബി ഐ യിൽ അനാഥമായിക്കിടക്കുന്നത്. തൊട്ടു പിറകിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയ പഞ്ചാബ് നാഷണൽ ബാങ്ക് 1250 കോടി രൂപ. മറ്റു ബങ്കുകളിലെല്ലാമായി 7,040 കോടി രൂപയാണ് ആർക്കും വേണ്ടാതെ കിടക്കുന്നത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ, കോട്ടക് മഹീന്ദ്ര, യെസ് ബാങ്ക് എന്നിങ്ങനെ സ്വകാര്യ ബാങ്കുകളിൽ മാത്രം 1,416കോടി രൂപ ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നു. 
 
മരിച്ചു പോയവരുടെയോ അതുമല്ലെങ്കിൽ ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരുടെയോ ആവാം ഇത്തരം അക്കൗണ്ടുകൾ എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇവ നിയമ വിരുദ്ധ പണമാവാൻ സാധ്യതയില്ല എന്നും ഇന്ത്യൻ ബാങ്കുകളിൽ അക്കൗണ്ടുള്ള 100 ലക്ഷം കോടി ജനങ്ങളുടെ പണമാണിതെന്നുമാണ് ആര്‍ബിഐ ഉദ്യോഗസ്ഥന്‍ ചരണ്‍ സിങ് പറയുന്നത്. 

പത്തു വർഷത്തിൽ കൂടുതൽ ഉപയോഗമില്ലാതെ കിടക്കുന്ന അക്കൗണ്ടുകളാണിവ. നീണ്ട കാലത്തേക്ക് ഉപയോഗമില്ലാത്ത അക്കൗണ്ടുകൾ ബാങ്കുകൾ നിർജ്ജീവമാക്കും. എങ്കിലും തങ്ങളുടെ പണത്തിൽ നിക്ഷേപകർക്ക് അവകാശ വാദം ഉന്നയിക്കാവുന്നതാണ്. എന്നാൽ മരിച്ചവരുടെ അക്കൗണ്ടുകൾ നോമിനികളിലേക്ക് ബാങ്കുകൾ മനപ്പൂർവ്വം എത്തിക്കാത്തതാണ് ഇത്രയധികം പണം ഉടമസ്ഥരില്ലാതെ കിടക്കാൻ കാരണം എന്ന വിമർശനം ഉയർന്നിട്ടുണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments