കൊവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബങ്ങൾക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായാണ് ടാറ്റാ സ്റ്റീൽ പദ്ധതികൾ പ്രഖ്യാപിചിരിക്കുന്നത്.
കൂടാതെ ജോലിക്കിടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയാണെങ്കില്‍ ജീവനക്കാരന്റെ മക്കളുടെ ബിരുദതലം വരെയുളള വിദ്യാഭ്യാസച്ചെലവ് കമ്പനി പൂർണമായും വഹിക്കും എന്നാണ് ടാറ്റാ സ്റ്റീൽ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റാ സ്റ്റീലിന്റെ പ്രഖ്യാപനത്തെ വലിയ കൈയടികളോടെയാണ് സാമൂഹിക മാധ്യമങ്ങള്‍ വരവേറ്റിരിക്കുന്നത്.
നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കളാണ് കമ്പനിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന തീരുമാനമാണ് ടാറ്റാ സ്റ്റീൽ നടത്തിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.