Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കേരളത്തിന് 25 ലക്ഷം’ - സ്നേഹത്തോടെ ‘മല്ലു’ അർജുൻ

കേരളത്തിന് 25 ലക്ഷം നൽകി അല്ലു അർജുൻ

‘കേരളത്തിന് 25 ലക്ഷം’ - സ്നേഹത്തോടെ ‘മല്ലു’ അർജുൻ
, തിങ്കള്‍, 13 ഓഗസ്റ്റ് 2018 (17:34 IST)
കേരളത്തിലെ പ്രളയബാധിതർക്ക് സഹായഹസ്തവുമായി തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ. ദുരിതബാധിതർക്കായി 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ സംഭാവന നൽകിയത്.
 
കേരളത്തിൽ നിരവധി ആരാധകരുള്ള നടനാണ് അല്ലു അര്‍ജുൻ. കേരളത്തിലെ ജനങ്ങളുടെ സ്നേഹവും പിന്തുണയും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും തന്റെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം ഇവർക്കുണ്ടെന്നും അല്ലു പറഞ്ഞു. ‘ഇവർക്ക് സംഭവിച്ച നഷ്ടം നികത്താൻ എനിക്ക് ആകില്ല. എന്നാൽ കഴിയുന്നത് ചെയ്യുകയാണെന്നും.’–അല്ലു പറഞ്ഞു. സ്നേഹത്തോടെ മല്ലു (അല്ലു) അർജുൻ എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്.
 
നടൻ മോഹൻലാൽ 25 ലക്ഷം രൂപ നല്‍കും. താരസംഘടനയായ അമ്മ ആദ്യഘട്ട സംഭാവനയായി പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തെന്നിന്ത്യന്‍ നടികര്‍സംഘം ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു. 
 
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍ 25 ലക്ഷം, താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം, തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി 25 ലക്ഷം, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഒരു കോടി, യു എ ഇ എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ ഡോ ബിആര്‍ ഷെട്ടി രണ്ടു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയിരുന്നു. 
 
പിണറായി വിജയൻ 1 ലക്ഷവും രമേശ് ചെന്നിത്തലയും ആരോഗ്യ മന്ത്രി പി കെ ശൈലജയും തങ്ങളുടെ ഒരു മാസത്തെ ശമ്പളമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കുമ്മനം രാജശേഖരൻ ഒരു ലക്ഷം, ഗവർണർ പി സദാശിവം ഒരു ലക്ഷം, കർണ്ണാടക സർക്കാർ 10 കോടി, തമിഴ്‌നാട് സർക്കാർ 5 കോടി നൽകി.  
 
അതോടൊപ്പം, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 5 ലക്ഷം, എൻ സ് ആശുപത്രി 5 ലക്ഷം, യുവനടി അനുപമ പരമേശ്വരൻ 1 ലക്ഷം നൽകും. കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജയസൂര്യ എത്തി അരി വിതരണം നടത്തി. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകൾക്ക് ആദായനികുതി ഒഴിവുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിലമ്പൂര്‍ ആഡ്യന്‍പാറക്ക് സമീപം വീണ്ടും ഉരുള്‍പൊട്ടല്‍