'നീ വല്ലതും കഴിച്ചോ?’ - വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനോട് എസ് ഐ; കൈയ്യടിച്ച് ജനം

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2019 (15:08 IST)
പൊലീസുകാരുടെ വാഹന പരിശോധന ചിലപ്പോഴൊക്കെ ബൈക്ക് യാത്രക്കാർക്ക് പേടിപ്പെടുത്തുന്ന അനുഭവമാകാറുണ്ട്. ചില ഉദ്യോഗസ്ഥരുടെ മനോഭാവവും അവരുടെ പെരുമാറ്റവുമാണ് ഇതിനു കാരണം. എന്നാല്‍ എല്ലാ ഉദ്യോഗസ്ഥരും അങ്ങനെ അല്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ. 
 
അതിരപ്പിള്ളിയിലേക്ക് ബൈക്കുകളില്‍ ട്രിപ്പിനു പോകുകയായിരുന്ന ഒരുകൂട്ടം യുവാക്കളെ പരിശോധിച്ച ഉദ്യോഗസ്ഥനിലെ ‘നന്മ’ പുറത്തുവിട്ടിരിക്കുകയാണ് യുവാക്കൾ. കൂട്ടത്തിലുള്ള ഒരു റൈഡറുടെ ഹെൽമറ്റിലെ ഗോപ്രോ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. 
 
യാത്രാമധ്യേ ട്രാഫിക് പൊലീസിന്‍റെ പട്രോളിംഗ് വാഹനം ഇവരുടെ അരികിലെത്തുന്നത് വീഡിയോയില്‍ കാണാം. ജീപ്പിൽ എസ്ഐയും ഉണ്ടായിരുന്നു. യുവാക്കളോട്  നമ്പർ പ്ളേറ്റ് ഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് എസ് ഐ കൂടുതലും സംസാരിച്ചത്. പിന്നീട് എവിടെ നിന്നും വരുന്നു, എങ്ങോട്ടു പോകുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളും ചോദിച്ചു.
 
അവസാനമാണ് യുവാക്കളെ അമ്പരപ്പിച്ച അദ്ദേഹം ആ ചോദ്യം വന്നത്: “നിങ്ങൾ വല്ലതും കഴിച്ചോ?" ഒരു പോലീസ് ഓഫീസറുടെയടുത്തു നിന്നും ഇത്തരത്തിൽ വാത്സല്യം നിറഞ്ഞൊരു ചോദ്യം കേട്ട് അമ്പരക്കുന്ന യുവാക്കളെ വീഡിയോയില്‍ കാണാം. ആലുവ ട്രാഫിക് എസ്ഐ കബീർ ആണ് വീഡിയോയിലെ താരമെന്നാണ് കമന്‍റുകള്‍ നല്‍കുന്ന സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

അടുത്ത ലേഖനം
Show comments