ഇസ്രായേൽ എംബസിയ്ക്ക് സമീപം നടന്ന സ്ഫോടനം; മൊസാദിന്റെ സഹായം തേടി ഇന്ത്യ

Webdunia
ശനി, 30 ജനുവരി 2021 (09:42 IST)
ഡൽഹി: വെള്ളിയാഴ്ച വൈകിട്ടോടെ ഇസ്രായേൽ എംബസിയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ ഇറാൻ സംഘടനകളൂടെ പങ്ക് അന്വേഷിയ്ക്കുന്നു. എംബസി ഉദ്യോഗസ്ഥർ സ്ഫോടനത്തെ ഭീകരാക്രമണമായി സംശയിയ്ക്കുന്നതിനാൽ അന്വേഷണം ഭീകരവിരുദ്ധ യുണിറ്റിന് ഡൽഹി പൊലീസ് കൈമാറി. സംഭവസ്ഥലത്തുനിന്നും ഇസ്രായേലി അംബാസഡർ എന്നെഴുതിയ ഒരു കവർ ലഭിച്ചിട്ടുണ്ട്. സ്ഫോടനം ട്രെയിലർ മാത്രമാണ് എന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇറാനിൽ കൊല്ലപ്പെട്ട പ്രമുഖരുടെ പേരുകളും കത്തിൽ ഉള്ളതായാണ് വിവരം, ഈ പശ്ചാത്തലത്തിലാണ് ഇറാൻ സംഘടനകളൂടെ പങ്ക് അന്വേഷിയ്ക്കുന്നത്. അന്വേഷണത്തിൽ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായം ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യ-ഇസ്രായേൽ നയതന്ത്ര ബന്ധത്തിന്റെ 29 ആം വാർഷിക ദിനത്തിലായിരുന്നു സ്ഫോടനം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments