‘നിങ്ങളുടെ മകളെ ഞാൻ കൊന്നു’ - ലൈജു പറഞ്ഞത് കേട്ട് സൌമ്യയുടെ അമ്മ ഞെട്ടി

സൌമ്യയും ലൈജുവും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു

Webdunia
വെള്ളി, 25 മെയ് 2018 (11:14 IST)
സോഫ്റ്റ്‌വെയര്‍ എന്‍ജീനീയറായ സൗമ്യയെ കഴുത്തറത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് ലൈജുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സൌമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ലൈജു ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 
 
ഡിസ്ചാർജ് ചെയ്ത ശേഷം ലൈജുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കത്തികൊണ്ട് കഴുത്തിൽ ഉണ്ടായ ആഴത്തിലുള്ള മുറിവായിരുന്നു സൌമ്യയുടെ മരണത്തിന് കാരണമെന്ന് ആശുപത്രി അധിക്രതർ അറിയിച്ചു. സൌമ്യയെ കൊലപ്പെടുത്തിയ ശേഷം കൈത്തണ്ടയിൽ മുറിവുണ്ടാക്കി ആത്മഹത്യ ചെയ്യാനായിരുന്നു ലൈജുവിന്റെ ശ്രമം. 
 
ഇരുവരും തമ്മിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയില്‍ നടന്നെന്ന് കരുതുന്ന കൊലപാതകം അടുത്ത ദിവസം പകലാണ് പുറംലോകമറിയുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ അമ്മയെ കാണാതെ വന്നപ്പോൾ മകൻ ആരോൺ സൌമ്യയുടെ അമ്മയെ ഇക്കാര്യം ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
 
കിടപ്പുമുറിയുടെ വാതിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനാൽ അരോണിന് പുറത്തിറങ്ങാൻ പറ്റിയില്ല. പപ്പയും മമ്മിയും വാതില്‍ തുറക്കുന്നില്ലെന്നും തനിക്കു വിശക്കുന്നുവെന്നും കുട്ടി സൗമ്യയുടെ അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞു. സൗമ്യ ജോലിക്കു പോയിക്കാണുമെന്ന് കരുതി ലൈജുവിന്റെ ഫോണിലേക്ക് സൗമ്യയുടെ അമ്മ വളിച്ചപ്പോള്‍ നിങ്ങളുടെ മകളെ താന്‍ കൊന്നുവെന്നായിരുന്നു ലൈജുവിന്റെ വെളിപ്പെടുത്തല്‍.
 
ഇതോടെ ഷീലയും ഭര്‍ത്താവ് ജോസഫും കാറില്‍ അപ്പോൾ തന്നെ സ്ഥലത്തെത്തിയെങ്കിലും മുറി പുറത്ത് നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോളാണ് മരിച്ച് മരവിച്ചു കിടക്കുന്ന മകളെയും കൈത്തണ്ട മുറിച്ച് കിടക്കുന്ന ലൈജുവിനേയും കണ്ടത്. 
 
ഇരുവരും കിടപ്പുമുറിയിലാണു കിടന്നത്. ഞരമ്പുമുറിച്ചു രക്തം വാര്‍ന്നൊലിച്ച് അവശനിലയില്‍ കിടക്കുകയായിരുന്ന ലൈജുവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Irundakalam: യുഡിഎഫ് ക്യാംപിനെ പേടിപ്പിച്ച് 'ഇരുണ്ട കാലം'; ഉമ്മൻചാണ്ടി സർക്കാരിന്റെ അഴിമതികളും കെടുകാര്യസ്ഥതയും എണ്ണിപ്പറഞ്ഞ് വെബ്‌സൈറ്റ്

അഖിൽ മാരാർ ട്വൻ്റി 20യിൽ ചേർന്നേക്കും, കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥി?

'കേരള സ്റ്റോറി 2' ലക്ഷ്യമിടുന്നത് മതനിരപേക്ഷ കേരളത്തെ അവഹേളിക്കാൻ, സിനിമയെ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി

വേനൽ മഴയെത്തുമോ? മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്, ഞായറാഴ്ച വരെ മുന്നറിയിപ്പ്

മുരളിക്കെതിരെ പത്മജ?, പാലക്കാട് ശോഭാ സുരേന്ദ്രനോ പ്രശാന്ത് ശിവനോ എത്തും, ബിജെപി മത്സരിക്കുക 90 സീറ്റിൽ

അടുത്ത ലേഖനം
Show comments