‘നിങ്ങളുടെ മകളെ ഞാൻ കൊന്നു’ - ലൈജു പറഞ്ഞത് കേട്ട് സൌമ്യയുടെ അമ്മ ഞെട്ടി

സൌമ്യയും ലൈജുവും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു

Webdunia
വെള്ളി, 25 മെയ് 2018 (11:14 IST)
സോഫ്റ്റ്‌വെയര്‍ എന്‍ജീനീയറായ സൗമ്യയെ കഴുത്തറത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് ലൈജുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സൌമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ലൈജു ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 
 
ഡിസ്ചാർജ് ചെയ്ത ശേഷം ലൈജുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കത്തികൊണ്ട് കഴുത്തിൽ ഉണ്ടായ ആഴത്തിലുള്ള മുറിവായിരുന്നു സൌമ്യയുടെ മരണത്തിന് കാരണമെന്ന് ആശുപത്രി അധിക്രതർ അറിയിച്ചു. സൌമ്യയെ കൊലപ്പെടുത്തിയ ശേഷം കൈത്തണ്ടയിൽ മുറിവുണ്ടാക്കി ആത്മഹത്യ ചെയ്യാനായിരുന്നു ലൈജുവിന്റെ ശ്രമം. 
 
ഇരുവരും തമ്മിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയില്‍ നടന്നെന്ന് കരുതുന്ന കൊലപാതകം അടുത്ത ദിവസം പകലാണ് പുറംലോകമറിയുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ അമ്മയെ കാണാതെ വന്നപ്പോൾ മകൻ ആരോൺ സൌമ്യയുടെ അമ്മയെ ഇക്കാര്യം ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
 
കിടപ്പുമുറിയുടെ വാതിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനാൽ അരോണിന് പുറത്തിറങ്ങാൻ പറ്റിയില്ല. പപ്പയും മമ്മിയും വാതില്‍ തുറക്കുന്നില്ലെന്നും തനിക്കു വിശക്കുന്നുവെന്നും കുട്ടി സൗമ്യയുടെ അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞു. സൗമ്യ ജോലിക്കു പോയിക്കാണുമെന്ന് കരുതി ലൈജുവിന്റെ ഫോണിലേക്ക് സൗമ്യയുടെ അമ്മ വളിച്ചപ്പോള്‍ നിങ്ങളുടെ മകളെ താന്‍ കൊന്നുവെന്നായിരുന്നു ലൈജുവിന്റെ വെളിപ്പെടുത്തല്‍.
 
ഇതോടെ ഷീലയും ഭര്‍ത്താവ് ജോസഫും കാറില്‍ അപ്പോൾ തന്നെ സ്ഥലത്തെത്തിയെങ്കിലും മുറി പുറത്ത് നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോളാണ് മരിച്ച് മരവിച്ചു കിടക്കുന്ന മകളെയും കൈത്തണ്ട മുറിച്ച് കിടക്കുന്ന ലൈജുവിനേയും കണ്ടത്. 
 
ഇരുവരും കിടപ്പുമുറിയിലാണു കിടന്നത്. ഞരമ്പുമുറിച്ചു രക്തം വാര്‍ന്നൊലിച്ച് അവശനിലയില്‍ കിടക്കുകയായിരുന്ന ലൈജുവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യശാലകൾ ഇന്ന് വൈകീട്ട് ആറിന് അടയ്ക്കും, 48 മണിക്കൂർ ഡ്രൈ ഡേ

ട്രംപിന്റെ സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി, ഊര്‍ജനിലയങ്ങള്‍ക്ക് മനുഷ്യകവചമൊരുക്കാന്‍ ഇറാന്‍

2018ലെ പ്രളയം മനുഷ്യ നിര്‍മ്മിതം, പിന്നില്‍ അഴിമതി; മന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

അമേരിക്ക വിചാരിച്ചാല്‍ ഒറ്റ രാത്രികൊണ്ട് ഇറാനെ തീര്‍ക്കാം, ആ രാത്രി നാളെ ആയേക്കാം, വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ ട്രംപിന്റെ ഭീഷണി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

അടുത്ത ലേഖനം
Show comments