തിരിച്ചെടുക്കണമെങ്കിൽ ആദ്യം പുറത്താക്കണ്ടേ? അങ്ങനെയൊരു രേഖയും കിട്ടിയിട്ടില്ലെന്ന് ദിലീപ്!

നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല: ദിലീപ്

Webdunia
വ്യാഴം, 28 ജൂണ്‍ 2018 (11:47 IST)
താരസംഘടനയായ അമ്മയിൽ നടൻ ദിലീപിന്റെ പേരുപറഞ്ഞ് വിവാദം പുകയുകയാണ്. അമ്മയില്‍ നിന്നും പുറത്താക്കിയതായോ തിരിച്ചെടുത്തതായോ ഇന്നുവരെ രേഖാമൂലം ഒരു വിവരവും കിട്ടിയിട്ടില്ലെന്നും നടിയുടെ അവസരം താനായിട്ട് നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് നടന്‍ ദിലീപ് അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
നടിയുടെ അവസരങ്ങൾ ഞാൻ ഇല്ലാതാക്കിയെന്ന രീതിയിലുള്ള പരാതി സംഘടനയ്ക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അക്കാര്യം ചോദിക്കുകയും വിശദീകരണം തേടുകയുമെല്ലാം ചെയ്യണമായിരുന്നെന്നും ദിലീപ് വ്യക്തമാക്കി. 
 
ഈ നടന്‍ മുമ്പ് തന്റെ അനേകം അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവതരമായ ഒരു നടപടിയും എടുത്തിട്ടില്ലെന്നായിരുന്നു ഇന്നലെ അമ്മയില്‍ നിന്നും രാജിവെച്ച നടിമാരില്‍ ഒരാള്‍ ആരോപിച്ചത്. ദിലീപിനെതിരായി നടിയുടെ പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്നണ് അമ്മയുടെ ഭാരവാഹികളും വ്യക്തമാക്കിയത്. 
 
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം അമ്മയുടെ വനിതാ കൂട്ടായ്മയിലെ പ്രവര്‍ത്തകരായ നാലു നടിമാര്‍ രാജിവെച്ചത്. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കൽ, ഗീതു മോഹൻ‌ദാസ്, രമ്യ നമ്പീശൻ എന്നിവരായിരുന്നു രാജി വെച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 787 ആയി

പെണ്‍മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു

ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; 14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ്

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി മോദി; സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 30 ദശലക്ഷം കടന്നു

ഇറാനിയന്‍ പതാകയേന്തിയ അക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments