സാബു, ജാഫർ ഇടുക്കി... മണിയുടെ മരണത്തിൽ ഉയർന്നു കേട്ട പേരുകൾ- സത്യങ്ങൾ വിളിച്ചു പറഞ്ഞ് വിനയൻ

മണിയുടേത് മരണമോ?കൊലപാതകമോ? - ഉത്തരം വിനയൻ നൽകും

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (11:04 IST)
മലയാളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണി യാത്രയാത്. മണിയുടേത് ദുരൂഹമരണമാണെന്നും പിറകിൽ ആരെല്ലാം ഉണ്ടെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം സിബിഐ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയതെല്ലാം വാർത്തയായതാണ്.
 
ഇപ്പോഴിതാ, കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച തനിക്ക് അറിയാവുന്ന കാര്യം മണിയുടെ ജീവിതകഥ പറയുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചേര്‍ത്തിട്ടുണ്ടെന്നും വിവാദങ്ങളെ തനിക്ക് ഭയമില്ലെന്നും സംവിധായകന്‍ വിനയന്‍. 
 
‘മണിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഇതില്‍ വിഷയമാകുന്നുണ്ട്. മണിയുടെ ജീവിതത്തിലെ ഇഷ്ടസ്ഥലമായിരുന്നു പാടി. അവിടെ വച്ചാണ് മരണപ്പെടുന്നത്. ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പാടിയിലെ ഭാഗങ്ങളാണ്. മണിയുടെ മരണവും സിനിമയിലുണ്ട്. മരണത്തില്‍ എനിക്കു മനസിലായ കാര്യങ്ങളാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെ’. വിനയന്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
 
മണി മരിക്കുന്നതിന്റെ തലേദിവസം അദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെ തനിക്ക് സംശയമുണ്ടെന്ന് സഹോദരൻ ആർ എൽ വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. നടനും ടി.വി. അവതാരകനുമായ സാബു (തരികിട സാബു), ജാഫർ ഇടുക്കി തുടങ്ങിയവരായിരുന്നു അന്നേ ദിവസം മണിക്കൊപ്പം ഉണ്ടായിരുന്നത്. 
 
മണിയുടെ മരണത്തിനുത്തരവാദികളെന്ന രീതിയിൽ അന്ന് ഉയർന്നു കേട്ട പേരുകളാണിത്. എന്നാൽ, സഹോദരന്റേത് വെറും ആരോപണമായി മാത്രം നിന്നു. ഇരുവരേയും പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇവയെ കുറിച്ചും സിനിമയിൽ പ്രതിപാദിക്കുന്നുണ്ടോയെന്നാണ് മണിയുടെ ആരാധകർ ഉറ്റു നോക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കൽപ്പറ്റയിൽ കൗമാരക്കാരന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ 18കാരനും പ്രായപൂർത്തിയാകാത്ത 3 കുട്ടികളും അറസ്റ്റിൽ

യുഎസ് ശീതകാല കൊടുങ്കാറ്റ് ദുരന്തം: 30 പേരിലധികം മരണം, അഞ്ചുലക്ഷത്തിലധികം പേര്‍ വൈദ്യുതിയില്ലാതെ ദുരിതത്തില്‍

ഹൈക്കോടതിക്കെതിരെ വിചിത്ര സമരവുമായി പ്രതിപക്ഷം നിയമസഭയില്‍; ചര്‍ച്ചയ്ക്കു നില്‍ക്കാതെ പേടിച്ചോടി

അമേരിക്കയില്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധിക്കാനാകില്ല: നാറ്റോ മേധാവിയുടെ മുന്നറിയിപ്പ്

ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് കാമുകിയെ വിളിച്ചുവരുത്തി കസേര തട്ടിമാറ്റി കൊലപ്പെടുത്തി; സിസിടിവി എല്ലാം കണ്ടു

അടുത്ത ലേഖനം
Show comments