Webdunia - Bharat's app for daily news and videos

Install App

നീനുവിന് കൊടുത്ത ഡയമണ്ട് നെക്‌ലസും മോതിരവും ഇപ്പോൾ കാണാനില്ല, ഗൂഢാലോചനയിൽ പങ്കില്ല: രഹ്‌ന

‘കെവിന്റെ കാര്യം പറഞ്ഞിരുന്നെങ്കിൽ അവരുടെ വിവാഹം നടത്തിക്കൊടുക്കുമായിരുന്നു’- രഹ്‌ന

Webdunia
ബുധന്‍, 4 ജൂലൈ 2018 (13:53 IST)
കോട്ടയത്തെ കെവിൻ ജോഫസിന്റെ കൊലപാതകവുമായി തനിക്ക് യാതോരു ബന്ധവുമില്ലെന്ന് നീനുവിന്റെ അമ്മ രഹ്‌ന. കെവിനുമായി അടുപ്പമുള്ള കാര്യം നീനു പറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും അറിഞ്ഞിരുന്നേൽ ഉറപ്പായും അവരുടെ വിവാഹം നടത്തികൊടുക്കുമായിരുന്നുവെന്നും രഹ്‌ന മാധ്യമപ്രവർത്തകരോട് പറഞ്ഞു. 
 
നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് സ്‌റ്റേഷനില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭര്‍ത്താവും മകനും താനും കുറ്റക്കാരല്ലെന്നും രഹന പറഞ്ഞു. നീനുവിന് ചികിത്സ നല്‍കിയിട്ടുണ്ട്.   
 
മകന്‍ ഷാനു ചാക്കോ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ വിവരം അറിഞ്ഞിരുന്നില്ല. താന്‍ ഒളിവില്‍ പോയെന്നത് തെറ്റാണ്. നാട്ടില്‍ തന്നെയുണ്ടായിരുന്നു. വിവാഹക്കാര്യം അവൾ പറഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞശേഷമാണ് അറിഞ്ഞത്. അതിനുശേഷം അവളെ കാണാൻ പോയെങ്കിലും കെവിനും അനീഷും അതിനു സമ്മതിച്ചില്ല.
 
ഇരുപതാം ജന്മദിനത്തിന് നീനുവിന് സ്‌കൂട്ടറും കഴിഞ്ഞ തവണ ഡയമണ്ട് നെക്‌ലസും മോതിരവും വാങ്ങി നല്‍കിയിരുന്നു. നെക്‌ലസും മോതിരവും ഇപ്പോള്‍ കാണുന്നില്ലെന്നും രഹന ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ

Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക : സെപ്തംബറിൽ ചില ദിവസം റദ്ദാക്കലുണ്ട്

നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി

സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments