കേരളത്തിൽനിന്നും എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര

Webdunia
വ്യാഴം, 11 ഫെബ്രുവരി 2021 (12:47 IST)
മുംബൈ: കേരളത്തിൽനിന്നും എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര, രാജ്യത്ത് ഏറ്റവുമധികം പേർ കൊവിഡ് ചികിത്സയിലുള്ളത് കേരളത്തിലാണ് എന്നതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് നടപടി എന്ന് മഹരാഷ്ട്ര സർക്കാർ വ്യക്തമാക്കി. ആർടി പിസിആർ പരിശോധനയാണ് മഹാരാഷ്ട്രയിലേയ്ക്ക് യാത്ര ചെയ്യേണ്ടവർ നടത്തേണ്ടത്.
 
വിമാന യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ ആർടിപിസിആർ പരിശോധന ഫലമാണ് വേണ്ടത്. പരിശോധന നടത്താതെ മഹാരാഷ്ട്രയിലെത്തുന്നവരെ വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിന്റെ ചിലവ് യാത്രക്കാർ വഹിയ്ക്കണം. ട്രെയിനിലാണ് യാത്ര ചെയ്യുന്നത് എങ്കിൽ 96 മണിക്കുറിനകം നടത്തിയ പരിശോധന ഫലം നൽകണം. പരിശോധന നടത്താതെ എത്തിയാൽ, അതത് റെയിൽവേ സ്റ്റേഷനുകളിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. പൊസിറ്റീവ് ആയാൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റും. ചികിത്സയുടെ ചിലവ് സ്വയം വഹിയ്ക്കേണ്ടിവരും. റോഡ് വഴിയാണ് യാത്ര ചെയ്യുന്നത് എങ്കിൽ അതിർത്തിയിൽ സർട്ടിഫിക്കറ്റ് പരിശോധിച്ച് സ്ക്രീനിങ് നടത്തിയ ശേഷം മാത്രമെ കടത്തിവിടു.       

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments