ടീനയുടെ മരണം: ദുരൂഹതയുണ്ടെന്ന് ആക്‌ഷൻ കൗൺസിൽ

ടീനയുടെ മരണം: ദുരൂഹതയുണ്ടെന്ന് ആക്‌ഷൻ കൗൺസിൽ

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (08:43 IST)
മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണത്തിന് പിന്നിലുള്ള സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയെ സമീപിക്കും. വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ടീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
 
മലബാർ സിമന്റ്സിലെ അഴിമതിയും ശശീന്ദ്രന്റെ അസ്വാഭാവിക മരണവും സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.  അതിനിടയിലാണ് കേസിലെ പ്രധാന സാക്ഷി കൂടിയായ ടീന മരിച്ചത്. 2011 ജനുവരി 24നാണ് ശശീന്ദ്രനും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. 
 
കേസിന്റെ വിചാരണാ നടപടി ക്രമങ്ങൾ നീണ്ടുപോകുമ്പോൾ സാക്ഷികളും തെളിവുകളും നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടെൻബ്ൻ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ശീന്ദ്രന്റെ സഹോദരൻ ഡോ. വി. സനൽകുമാർ, ശശീന്ദ്രൻ ആക്‌ഷൻ കൗൺസിൽ ചെയർമാൻ ജോയ് കൈതാരം എന്നിവർ പറഞ്ഞു. ശശീന്ദ്രൻ നേരിടേണ്ടിവന്ന കടുത്ത സമ്മർദ്ദവും ഭീഷണിയും വ്യക്തമായി അറിയുന്നയാളാണു ടീന. 
 
മരണത്തെ തുടർന്നു കോയമ്പത്തൂരിലെ ആശുപത്രി നടപടികൾ അതിവേഗത്തിലാണു പൂർത്തിയാക്കിയതെന്നു ജോയ് കൈതാരം ആരോപിച്ചു. പോസ്‌റ്റ്‌മോർട്ടം ആവശ്യപ്പെടേണ്ടതായിരുന്നു. ശശീന്ദ്രൻ കേസിലെ സാക്ഷികളുടെ മരണവും ഫയലുകൾ കാണാതാകലും ദുരൂഹമാണ്. ഇതേക്കുറിച്ചു പുറത്തുനിന്നുള്ള ഏജൻസിതന്നെ അന്വേഷിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ടീന. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു മലബാർ സിമന്റ്സ് ആക്‌ഷൻ കൗൺസിലും ശശീന്ദ്രന്റെ കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

14 കിലോ അല്ല, 10 കിലോ മാത്രം; ഗാര്‍ഹിക സിലിണ്ടറുകളുടെ ഭാരം കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ പദ്ധതിയിടുന്നു

സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് പവന് 7560 രൂപ!

ഒരിടവേളയ്ക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെ, ഇന്ന് മാത്രം കുറഞ്ഞത് 7560 രൂപ

ഇനി തെരെഞ്ഞെടുപ്പ് ചൂടിലേക്ക്, പത്രിക സമർപ്പണം പൂർത്തിയായി, മൊത്തം 1269 പത്രികകൾ, സൂക്ഷ്മ പരിശോധന നാളെ, പിൻവലിക്കൽ 26 വരെ

സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ല; തോമസ് ഐസക്കിന് മറുപടിയുമായി രമേശ് പിഷാരടി

അടുത്ത ലേഖനം
Show comments