പതിനേഴുകാരിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകി, കേസ് ചെന്നെത്തിയത് ഇരുപതുകാരനിലേക്ക്; വ്യാജ വിവരങ്ങളിലൂടെ ഫ്രീക്കൻ കുരുക്കിയത് നിരവധി സ്‌ത്രീകളെ

പതിനേഴുകാരിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകി, കേസ് ചെന്നെത്തിയത് ഇരുപതുകാരനിലേക്ക്; വ്യാജ വിവരങ്ങളിലൂടെ ഫ്രീക്കൻ കുരുക്കിയത് നിരവധി സ്‌ത്രീകളെ

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (10:31 IST)
പതിനേഴുകാരിയെ കാണാനില്ലെന്ന വീട്ടുകാരിയുടെ പരാതിയെത്തുടർന്നുണ്ടയ പൊലീസ് അന്വേഷണത്തിൽ അറസ്‌റ്റിലായത് കോഴിക്കോട് കുമ്പളയിലെ ഇരുപതുകാരനെ. ഇരുവരും പ്രണയിച്ച് ഒളിച്ചോടിയതാണെന്ന് മനസ്സിലായതോടെ പൊലീസ് ഇരുപതുകാരനായ ഫയാസ് മുബീനെക്കിറുച്ച് കൂടുതൽ അന്വേഷിച്ചു.
 
എന്നാൽ ഫയാസ് ഒരേസമയം സൗഹൃദം നടിച്ച് കബളിപ്പിച്ചത് നിരവധി പെൺകുട്ടികളേയും സ്‌ത്രീകളേയുമാണ്. ഡിജെയാണെന്ന് വ്യാജപ്രചാരണം നടത്തി ഫേസ്‌ബുക്കിൽ രണ്ടായിരത്തിലധികം സുഹൃത്തുക്കളേയും ഫയാസ് സ്വന്തമാക്കിയിട്ടുണ്ട്. മോഷ്ടിച്ച ആഢംബര ബൈക്കിലും കാറിലുമൊക്കെയാണ് സ്ഥിരം കറക്കം. എന്നാൽ താമസ് രണ്ട് സെന്റിലെ വീട്ടിലും. വീടിനടുത്ത വലിയ ഹോട്ടലിൽ ഡിജെയാണെന്നാണ് വിശേഷണം. മോർഫ് ചെയ്‌തും എഡിറ്റ് ചെയ്‌തും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള ഫോട്ടോകളാണ് ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നതും.
 
പണം കണ്ടെത്താന്‍ നിരവധി തട്ടിപ്പുകളും ഇയാള്‍ നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. ചേവായൂരില്‍ നിന്നും പതിനേഴുകാരിയെ കാണാതായത് സംബന്ധിച്ചാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. കഴിഞ്ഞ പത്ത് മാസമായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പഠിക്കുകയായിരുന്ന ഫയാസ് അവിടെ നിന്നാണ് ഈ പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
 
വ്യാജ വിവരങ്ങൾ ഫേസ്‌ബുക്കിൽ നൽകിയതിലൂടെയാണ് പെൺകുട്ടികളും സ്‌ത്രീകളും ഫയാസിന്റെ വലയിൽ കുരുങ്ങിയത്. ഇവർ ഫയാസിന് പണവും നൽകിയിരുന്നതായി പറയപ്പെടുന്നു. മൂന്നു മാസം മുൻപ് എറണാകുളത്തെ ഷോറൂമില്‍ നിന്നാണ് ഫയാസും സുഹൃത്തും ചേര്‍ന്ന് ആഢംബര ബൈക്ക് കവര്‍ന്നത്. 
 
പതിനേഴുകാരിയുമായി ഫയാസ് പത്തനംതിട്ട, ആലപ്പുഴ, തൃശൂർ‍, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളില്‍ ഒളിച്ചു താമസിച്ചു. പൂര്‍ണമായും ഇരുചക്രവാഹനത്തിലായിരുന്നു ഇവരുടെ യാത്ര. ഫോണ്‍വിളിയുടെയും സുഹൃത്തുക്കളില്‍ നിന്നു ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് മംഗളൂരുവില്‍ നിന്നും ഇരുവരെയും കഴിഞ്ഞദിവസം പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം; ഗൾഫ് കേന്ദ്രങ്ങളിൽ ഭാഗിക മാറ്റം

പാലക്കാട് സീറ്റ് രമേഷ് പിഷാരടിക്ക്; സമ്മർദ്ദം രാഹുൽ മാങ്കൂട്ടത്തിലിന്റേത്, മുരളീധരൻ ഔട്ട്

പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി, ആഗോള എണ്ണവില കുതിക്കുന്നു

പൊങ്കാല: സമർപ്പണത്തിന്റെ ആത്മീയ രൂപം; വ്രതാനുഷ്ഠാനങ്ങളും ആചാര രീതികളും എന്തെല്ലാം?

മദ്യപിച്ച യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസ്സുകാരി ശ്രീക്കുട്ടി ആശുപത്രി വിട്ടു

അടുത്ത ലേഖനം
Show comments