Webdunia - Bharat's app for daily news and videos

Install App

‘സ്ത്രീവിരുദ്ധത കൊട്ടിഘോഷിക്കരുത്, മാറ്റങ്ങൾ നല്ലതിന്’- അപർണയും നിമിഷയും പുതിയ ലോകത്തെ പുത്തൻപ്രതീക്ഷയായി മാറുന്നതിങ്ങനെ

നിമിഷയും അപർണയും ഈ പുതിയ ലോകത്തെ പുത്തൻപ്രതീക്ഷകൾ

എസ് ഹർഷ
ഞായര്‍, 10 ഫെബ്രുവരി 2019 (12:05 IST)
മാറ്റത്തിന്റെ പാതയിലാണ് മലയാള സിനിമയെന്ന് അഭിമാനത്തോടെ പറയാം. സിനിമയ്ക്കുള്ളിലാണെങ്കിലും പുറത്താണെങ്കിലും. ഡബ്ല്യുസിസിയുടെ വരവോട് കൂടെയാണ് ഈ മാറ്റത്തിനു ഒരു തുടക്കം ആയതെന്ന് ചിന്തിച്ചാൽ അതിൽ സത്യമുണ്ട് താനും. ‘സൂപ്പർതാരങ്ങളുടെ’ തലക്കനത്തിനും ആണധികാരത്തിനും കീഴെ കൈയ്യും കെട്ടി നിൽക്കുന്ന നിരവധി പേർ ഇപ്പോഴുമുണ്ട്. 
 
എന്നാൽ, നൂറ് പേരിൽ 10 പേർ ആ ‘ആണധികാര’ കോട്ടയിൽ നിന്നും പുറത്തുവന്നാൽ അത് തന്നെ ഒരു മാറ്റമാണ്. അങ്ങനെയൊരു മാറ്റമാണ് ഇപ്പോൾ മലയാള സിനിമ കണ്ടുകൊണ്ടിരിക്കുന്നത്. അവർ അഭിനയമികവ് കൊണ്ട് മാത്രമല്ല വ്യത്യസ്ത ആകുന്നത്, സ്ക്രീനിന് പുറത്ത് വ്യക്തിജീവിതത്തിൽ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പലപ്പോഴായി അഭിപ്രായങ്ങൾ പറയുന്നു.
 
സൂപ്പർതാരങ്ങൾ പലരും ഈ സാമൂഹ്യ പ്രതിബന്ധത കാണിക്കാത്തപ്പോഴാണ് ഇവർ തങ്ങളുടെ നിലപാടുകൾ തുറന്നു പറയുന്നതെന്ന് ഓർക്കണം. ഈ പുതിയ തലമുറയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്ന രണ്ട് നടിമാരാണ് അപർണ ബാലമുരളിയും നിമിഷ സജയനും. നേരത്തേ, ഡബ്ല്യുസിസി ഉയർത്തിവിട്ട ആ അലയൊളികൾ അവസാനിക്കുന്നില്ല എന്നതിന്റെ തെളിവ് തന്നെയാണിവർ.  
 
ശബരിമല വിഷയത്തിൽ നിമിഷ നേരത്തേ അഭിപ്രായം പറഞ്ഞിരുന്നു. ശബരിമലയിൽ ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം എന്നാണ് തന്റെ നിലപാട് എന്നായിരുന്നു നിമിഷ പറഞ്ഞത്. ഒപ്പം,  മലയാള ഇൻഡസ്ട്രിയിൽ WCC പോലെയുള്ള സ്ത്രീ കൂട്ടായ്മകൾ രൂപപ്പെടുന്നതിൽ ആത്മവിശ്വാസം ഉണ്ടെന്ന് തുറന്നു പറയുകയുമാണ് നിമിഷ.
 
മീ ടൂ വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയ മാറ്റം കാരണം പുതിയ നടിമാർക്കൊന്നും സിനിമാ മേഖലയിൽ ചൂഷണങ്ങൾ കുറയുന്നു എന്നാണ്​ വ്യക്തമാക്കുന്നതെന്നാണ് നിമിഷ വ്യക്തമാക്കിയത്. മൂന്ന് സിനിമകളിൽ മാത്രമാണ് നിമിഷ അഭിനയിച്ചിട്ടുള്ളത്. എന്നാൽ, മൂന്നിലേയും വ്യത്യസ്ത വേഷങ്ങളായിരുന്നു. മികച്ച ഒരു അഭിനേത്രി കൂടിയാണ് നിമിഷ.
 
സിനിമയിൽ സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്ന രംഗങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യമായി  കാണാനാവില്ലെന്ന് നടി അപർണ ബാലമുരളിയും പറയുന്നു. സിനിമയിൽ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങൾ ആവശ്യമായി വരും. പക്ഷെ അതിനെ ആഘോഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അപർണയുടെ നിലപാട്. 
 
പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ‌ഇത്രയും ചര്‍ച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങൾ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാൽ അത് തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും നടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻ്റർനെറ്റ് അധാർമിക സേവനം,അഫ്ഗാനെ ബ്ലാക്കൗട്ടിലാക്കി താലിബാൻ, വിമാനസർവീസ് അടക്കം എല്ലാം താറുമാറായി

ഹമാസിനെ നിരായുധീകരിക്കും,ഗാസയിലെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക്, ഘട്ടം ഘട്ടമായി ഇസ്രായേല്‍ പിന്മാറും: ട്രംപിന്റെ 20 ഇന ഗാസ പദ്ധതി, പൂര്‍ണ്ണരൂപം

എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി

റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

Karur Stampede: കരൂർ ദുരന്തം: ടി.വി.കെ പ്രാദേശിക നേതാവ് അറസ്റ്റിൽ, വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

അടുത്ത ലേഖനം
Show comments