Webdunia - Bharat's app for daily news and videos

Install App

'നോ പറയേണ്ട സാഹചര്യത്തിൽ നോ പറയുക തന്നെ വേണം': രമ്യ നമ്പീശൻ

'നോ പറയേണ്ട സാഹചര്യത്തിൽ നോ പറയുക തന്നെ വേണം': രമ്യ നമ്പീശൻ

Webdunia
ഞായര്‍, 8 ജൂലൈ 2018 (13:19 IST)
മലയാള സിനിമാ മേഖലയിൽ വിള്ളൽ വീണിരിക്കുകയാണ്. ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്നുള്ള പ്രശ്‌നങ്ങൾ ഇതുവരെ അവസാനിച്ചില്ല. കഴിഞ്ഞ ദിസസം പുതിയ വെളിപ്പെടുത്തലുമായി പാർവതി രംഗത്തെത്തിയിരുന്നു. ഇപ്പോൾ രമ്യാ നമ്പീശന്റെ വാക്കുകൾളാണ് ചർച്ചയാകുന്നത്. "എതിർത്തുസംസാരിക്കുമ്പോൾ ഭാവി ഇരുട്ടിലാകുന്ന അവസ്ഥ എവിടെയുമുണ്ടാകും. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം സ്വന്തം അഭിപ്രായം തുറന്നുപറയാൻ മടിയില്ല, അതുകൊണ്ടുണ്ടാകുന്ന നഷ്ടങ്ങളുടെ പേരിൽ ഖേദിക്കാറുമില്ല" രമ്യ പറയുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ 'താരങ്ങളും താഴെയുള്ള ഉറുമ്പുകളും' എന്ന പേജിലാണ് രമ്യയുടെ കുറിപ്പ് വന്നിരിക്കുന്നത്.
 
"സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം ലഭിക്കണം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സിനിമയുടെ അണിയറപ്രവർത്തനങ്ങളിലേക്ക് കൂടുതലായി സ്ത്രീകൾ ജോലിചെയ്യാനെത്തുന്നുണ്ട്. അവർക്കവിടെ ഭയംകൂടാതെ സുരക്ഷിതവും സ്വതന്ത്രവുമായി പ്രവർത്തിക്കാനുള്ള സാഹചര്യം ലഭിക്കുകതന്നെവേണം.വിമൺ ഇൻ സിനിമ കളക്ടീവിന് ഇനിയുമെറെ മുന്നോട്ടുപോകാനുണ്ട്. ആരെയും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കാനോ ഏതെങ്കിലും സംഘടനകളെ അവഹേളിക്കാനോ വനിതാകൂട്ടായ്മ ശ്രമിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ സിനിമയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങളോട് ആശയപരമായ ചില വിയോജിപ്പുകളുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ നേതൃത്വം അല്പംകൂടി പക്വമായ നിലപാടുകൾ കൈക്കൊള്ളേണ്ടിയിരുന്നെന്ന് തോന്നി, ആ അഭിപ്രായമാണ് പറഞ്ഞത്.
 
കേരളത്തെ മൊത്തം ഞെട്ടിച്ച ഒരുസംഭവമാണ് സിനിമാമേഖലയിൽ ഉണ്ടായത്. സിനിമയിലെ ഒരുകുട്ടിക്ക് സംഭവിച്ച അവസ്ഥ ഇനി മറ്റൊരുമേഖലയിലെയും സ്ത്രീക്കുനേരെ ഉണ്ടാകാതിരിക്കണം. സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകളാണ് ഈ ശബ്ദങ്ങൾ, ചിലസമയങ്ങളിൽ ചില പ്രതികരണങ്ങൾ നടത്താതിരിക്കാനാവില്ല. സിനിമയ്ക്കുള്ളിലെ വനിതാകൂട്ടായ്മ മുന്നോട്ടുവെച്ച ആശയത്തിന് സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, കലാരംഗങ്ങളിൽനിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. അത് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ഏറെ കരുത്തുനൽകുന്നു.
 
നമുക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ലെന്നും നോ പറയേണ്ട സഹചര്യത്തിൽ നോ പറയാനുള്ള ധൈര്യവും കാണിച്ചാൽതന്നെ പകുതി ജയിച്ചു.സിനിമയുടെ അണിയറയിൽ സ്ത്രീകൾ മാത്രമല്ല, പ്രശ്‌നങ്ങൾ നേരിടുന്നത്. പലവിവരങ്ങളും തുറന്നുപറഞ്ഞ് ആൺ സുഹൃത്തുക്കളും ഇന്ന് മുന്നോട്ടുവരുന്നുണ്ട്. പുതിയതലമുറയിലെ കുട്ടികൾ വളരെ ബോൾഡാണ്. മോശം പ്രവണതകൾക്കൊപ്പം നീങ്ങാൻ അവരെ കിട്ടില്ലെന്ന് മാത്രമല്ല, ശക്തമായി പ്രതികരിക്കാനും അവർ തയ്യാറാകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

അടുത്ത ലേഖനം
Show comments