ദുരിതാശ്വാസ ക്യാംപിലെ കുട്ടികള്‍ക്ക് അതിസാരമെന്ന് വ്യാജ പ്രചാരണം; രഞ്ജിനി ജോസിനെതിരെ കേസെടുക്കും

ദുരിതാശ്വാസ ക്യാംപിലെ കുട്ടികള്‍ക്ക് അതിസാരമെന്ന് വ്യാജ പ്രചാരണം; രഞ്ജിനി ജോസിനെതിരെ കേസെടുക്കും

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (11:40 IST)
ഗായികയും നടിയുമായ രഞ്ജിനി ജോസിന്റെ ഫേസ്‌ബുക്ക് ലൈവ് വിവാദത്തിലേക്ക്. തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രഞ്ജിനി ലൈവിൽ എത്തിയിരുന്നു.
 
ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷമാണ് രഞ്ജിനി വ്യാജ പ്രചാരണവുമായി ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയുമായി എത്തിയത്. കുട്ടികള്‍ക്ക് അതിസാരം പിടിപെട്ടിട്ടുണ്ടെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു ഗായികയുടെ പ്രചാരണം. ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.
 
കൊച്ചിയിൽ പ്രവർത്തിക്കുന്ന മികച്ച ക്യാംപുകളിൽ ഒന്നാണിത്. രാത്രിയില്‍ പോലും ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. ഭക്ഷണവും മരുന്നും ആവശ്യത്തിന് ലഭിക്കുന്നുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെയാണ് ഗായികയുടെ വ്യാജ പ്രചാരണം. ഗായികയുടെ പ്രചാരണം ശ്രദ്ധയില്‍പ്പെട്ട എം. സ്വരാജ് എംഎല്‍എ ക്യാംപിലെത്തിയതിന് ശേഷം ഗായികയ്‌ക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെടുപ്പ് തീർന്നതും യൂ ടേൺ, ഇന്ധനവില വർധന ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം

റേഷന്‍ കടകളിലെ 10 രൂപയുടെ 'ഹില്ലി അക്വാ' കുപ്പിവെള്ള പദ്ധതി പരാജയം

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രണ്ടരലക്ഷം പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നു; വേഗതയില്ലാതെ അതിവേഗ കോടതികള്‍

പാമ്പ് കടിയേറ്റാൽ എവിടെ ചികിത്സിക്കാം, ആശുപത്രികളുടെ പട്ടിക

അടുത്ത ലേഖനം
Show comments