Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സംവിധായകൻ പറഞ്ഞിട്ടാണ് നിർമാതാവിനോട് അങ്ങനെ സംസാരിച്ചത്, എന്നിട്ടും അദ്ദേഹത്തെ ഞാൻ ഒറ്റിയില്ല ’ ; പുറത്തുവന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥ ഇത്

‘സംവിധായകൻ പറഞ്ഞിട്ടാണ് നിർമാതാവിനോട് അങ്ങനെ സംസാരിച്ചത്’ ; പുറത്തുവന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥ ഇത്

‘സംവിധായകൻ പറഞ്ഞിട്ടാണ് നിർമാതാവിനോട് അങ്ങനെ സംസാരിച്ചത്, എന്നിട്ടും അദ്ദേഹത്തെ ഞാൻ ഒറ്റിയില്ല ’ ; പുറത്തുവന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥ ഇത്

എസ് ഹർഷ

, വെള്ളി, 29 നവം‌ബര്‍ 2019 (16:28 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ മലയാള സിനിമയിൽ നിന്നും വിലക്കിയ നിർമാതാക്കളുടെ സംഘടനയുടെ നടപടിയിൽ പ്രതിഷേധമറിച്ച് ഷെയ്ൻ നിഗം. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ വെയിൽ സിനിമയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തിയത്. ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ടും കുർബാനി ചിത്രവുമായി ബന്ധപ്പെട്ടും തനിക്കെതിരെ പ്രചരിയ്ക്കുന്ന പുതിയ ഓഡിയോ ക്ലിപ്പുകൾക്കും ഷെയ്ൻ മറുപടി നൽകി. 
 
‘ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞിട്ടാണ് ഞാൻ നിർമാതാവിനോട് അങ്ങനെ സംസാരിച്ചത്. ഇതെങ്ങനെയാണ് ഷെയ്നേ പെട്ടന്ന് ഷിഫ്റ്റ് ചെയ്ത് ഷൂട്ട് ചെയ്യുന്നത് എന്ന് സംവിധായകനാണ് എന്നോട് ചോദിച്ചത്. എന്റെ ഓഡിയോ നോട്ടിൽ ഞാൻ പറഞ്ഞതെന്താണ്? വളരെ ക്ലിയറായിട്ടാണ് പറഞ്ഞത്. എന്റെ ഡയറക്ടറെ പോലും ഞാൻ അപ്പോഴും ഒറ്റിയിട്ടില്ല. സംവിധായകൻ പറഞ്ഞിട്ടാണ് ഞാനങ്ങനെ പറഞ്ഞതെന്ന് അപ്പോഴും ഞാൻ പറഞ്ഞിട്ടില്ല.‘
 
‘ഉല്ലാസത്തിന്റെ കാര്യം, ഷാഫി ചെമ്മാടിനെ വിളിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു ഞാനാർക്കും കൊടുത്തിട്ടില്ല. ക്രിസ്റ്റിക്ക് (നിർമാതാവ്) കൊടുത്തിരുന്നു. അയാൾ പ്രൊഡ്യൂസേഴ്സ് കൌൺസിലിനു മെയിൽ ചെയ്ത് കൊടുത്തിരുന്നു. സംഘടനയോട് ചോദിച്ചാൽ മീഡിയ ആണെന്ന് പറയും. ഷാഫി ചെമ്മാടിനും നിർമാതാവിനും യാതോരു പരാതിയുമില്ലെന്നായിരുന്നു അവർ പറഞ്ഞത്.’
 
‘ഓഡിയോ എങ്ങനെ പുറത്തുപോയെന്ന് അവർക്കും അറിയില്ല. അസോസിയേഷനോട് ചോദിച്ചാൽ അവരും മീഡിയ ആണെന്ന്. സുബൈറിക്കയും അങ്ങനെ തന്നെയാണ് പറഞ്ഞത്. അവർക്കാർക്കും ഒരു പരാതിയുമില്ല. അവർക്ക് പരാതിയുണ്ടെന്ന് വരുത്തി തീർക്കുകയാണ് മീഡിയ. ഏത് മീഡിയ ആണെന്ന് ഉടൻ തന്നെ അറിയും’.
 
‘ഉല്ലാസം സിനിമ ‘ഓളി’ന്റെ ലൊക്കേഷനിൽ വെച്ച് കഥ പറയുന്നതും 5 ലക്ഷത്തിന്റെ അഡ്വാൻസും തന്നതും. അന്ന് ദേവനായിരുന്നു ഡയറക്ടർ. ഒരു എഗ്രിമെന്റിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. എത്രയാണോ പ്രതിഫലം എന്നത് അത് സിനിമ ചിത്രീകരിക്കുന്ന സമയത്ത് ഷെയിനിന്റെ സ്റ്റാർവാല്യൂ അനുസരിച്ച് തുക എഴുതാമെന്ന് വാക്കാൽ പറഞ്ഞായിരുന്നു അന്ന് എഗ്രിമെന്റിൽ ഒപ്പിട്ട് നൽകിയത്’.
 
‘പിന്നീട് ദേവനെ മാറ്റി. ടൊം ഇമ്മട്ടിയേയും സമീപിച്ചു, അദ്ദേഹവും മാറി. അതിനുശേഷം രൂപേഷ് പിതാംബരനെ സമീപിച്ചെങ്കിലും അദ്ദേഹവും പിന്മാറി. ഒടുവിൽ ജീവൻ ജോജോ എന്ന സംവിധായകന്റെ അടുത്ത് സിനിമ എത്തുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്സിന്റെ ലൊക്കേഷനിൽ വെച്ച് 45 ലക്ഷത്തിന് വാക്കാൽ കരാറായി. എന്റെ മാനേജർ പറഞ്ഞത് ഷെയിൻ ഇപ്പോൾ ചെയ്യുന്നത് 60 ലക്ഷത്തിനാണ്. നിങ്ങളെ 8 മാസത്തെ പരിചയമുള്ളതിനാൽ 50 ലക്ഷം മതിയെന്ന് പറഞ്ഞു. ക്രിസ്റ്റിയെല്ലാം സംസാരിച്ച് അത് 45 ലക്ഷത്തിലേക്ക് എത്തിക്കുകയായിരുന്നു.‘
 
‘എന്റെ കാര്യം ഞാനല്ലേ പറയേണ്ടത്. എനിക്ക് ഒരാളേയും വിശ്വാസമില്ല. നേരത്തെ ഉണ്ടായിരുന്ന മാനേജർ തന്നിട്ട് പോയ പണിയെല്ലാം എട്ടിന്റേതാണ്. അതുകൊണ്ട് എന്റെ കാര്യം ഞാൻ തന്നെ അല്ലേ പറയേണ്ടത്, ആ ഓഡിയോ നോട്ടിൽ എന്ത് തെറ്റാണ് ഞാൻ പറഞ്ഞത്?. ഇന്ന് ഇറങ്ങുന്ന പടത്തിന് എന്റെ പ്രതിഫലം എങ്ങനെ തീരുമാനിക്കണമെന്ന് ഞാനല്ലേ ചിന്തിക്കേണ്ടത്?.‘- ഷെയ്ൻ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാർഹിക പീഡനത്തിന് പരാതി നൽകി; യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്, സംഭവം മലപ്പുറത്ത്