Webdunia - Bharat's app for daily news and videos

Install App

‘ആ മോഹൻലാൽ ചിത്രത്തിന് ശേഷം ആരും വിളിച്ചില്ല’

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (14:43 IST)
കീബോർഡിൽ അത്ഭുതങ്ങൾ ഉണ്ടാക്കുന്ന സംഗീതഞ്ജനാണ് സ്റ്റീഫൻ ദേവസി. സ്റ്റീഫൻ ദേവസിക്ക് ഇന്ത്യയിൽ ഉടനീളം ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. എന്നാൽ, സ്റ്റീഫൻ ദേവസി ആകെ മൂന്ന് ചിത്രങ്ങൾക്കാണ് സംഗീതം നൽകിയിരിക്കുന്നത്. 
 
2003 ൽ മോഹൻലാൽ നായകനായ ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം നൽകിയത്. പക്ഷേ, പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ വൻ ഫ്ലോപ്പായിരുന്നു. അതോടെ ആരും വിളിക്കാതെയായി. അതിനു ശേഷം 2013 ലാണ് കെ ക്യൂ എന്ന ചിത്രം ചെയ്തത്. പിന്നീട് അ‍ഞ്ച് വർഷങ്ങൾക്ക് ശേഷമാണ് നീരാളിയിൽ സംഗീതം ചെയ്തത്.
 
എന്തു കൊണ്ട് സിനിമയിൽ അധികം ശോഭിക്കൻ കഴിഞ്ഞില്ല എന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സ്റ്റീഫൻ ദേവസി. മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്യുന്ന നേരേ ചൊവ്വെയിലൂടെയായിരുന്നു സ്റ്റീഫന്റെ തുറന്നു പറഞ്ഞത്. ‘പല സംവിധായകന്മാരുടെ അടുത്തും ചാൻസ് തേടി പോയിട്ടുണ്ട്. എന്നാൽ എല്ലാവർക്കും എന്റെ പ്രോഗ്രാമിനെ കുറിച്ചാണ് പറയാനുളളത്. തനിയ്ക്ക് ഇഷ്ടമുള്ള സംവിധായകരുടെ അടുത്തേയ്ക്കാണ് താൻ അധികവും പോയിട്ടുള്ളത്. നല്ല മ്യൂസിക്കൽ സിനിമ വരുമ്പോൾ അറിയിക്കാമെന്നാണ് അവരുടെ മറുപടി. ചിലപ്പോൾ പെട്ടെന്ന് സിനിമ വരും. അങ്ങനെ വന്ന ചിത്രമാണ് അജോയ് വർമയുടെ നീരാളി.- സ്റ്റീഫൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

പിതാവ് മരിച്ച വിവരം ഷൈനിന്റെ അമ്മയെ അറിയിച്ചു; ചാക്കോയെ അവസാനമായി കണ്ടത് സ്‌ട്രെച്ചറില്‍ എത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments