Webdunia - Bharat's app for daily news and videos

Install App

സുഖമില്ലെന്ന് സുരേഷ്, കൂടുതല്‍ കളി വേണ്ടെന്ന് പൊലീസ്; നീക്കം ശക്തമാക്കി അന്വേഷണ സംഘം

Webdunia
വ്യാഴം, 25 ഏപ്രില്‍ 2019 (16:02 IST)
കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ആരോഗ്യ കാരണങ്ങൾ പറഞ്ഞാണു സുരേഷ് ഒഴിഞ്ഞുമാറിയത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്‌ചഹാജരാകണമെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷ്‌ണര്‍ നല്‍കിയ നോട്ടില്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ ആണെന്നും ആരോഗ്യം ശരിയല്ലെന്നുമാരുന്നു സുരേഷ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ഇന്ന് മരട് സിഐയുടെഓഫീസിൽഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു മറുപടി.

അന്വേഷണംതൃക്കാക്കരഎസിപിഏറ്റെടുത്തതിനാൽ സുരേഷ് ഹാജരാകുമെന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കുന്നുണ്ട്. മൊഴിരേഖപ്പെടുത്തിയശേഷംസംഭവത്തിൽസുരേഷ് കല്ലടക്കുംപങ്കുണ്ടോഎന്ന് പരിശോധിക്കും. പങ്ക് വ്യക്തമായാൽനടപടിയുണ്ടാകും

ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്‍റെ ആലോചന. സഹകരിക്കാത്ത പക്ഷം സുരേഷിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

അടുത്ത ലേഖനം
Show comments