ജഡായുവിൽ നിന്നും സീതയെ രക്ഷിച്ച് സ്വന്തമാക്കാൻ രാമൻ, ഇതെന്ത് കഥ?

ആദ്യം ചാച്ചൻ, പിന്നാലെ ഇന്ദ്രൻ, ഇപ്പോൾ ദേവിയും?!

Webdunia
വ്യാഴം, 10 ജനുവരി 2019 (14:55 IST)
സ്വാസികയുടെ കിടിലൻ അഭിനയവും കാമ്പുള്ള തിരക്കഥയുമായിരുന്നു ഫ്ലെവേഴ്സിലെ സീത എന്ന സീരിയൽ ഹിറ്റാകാൻ കാരണം. സീതയുടെ രണ്ടാമത്തെ ഭർത്താവ് ഇന്ദ്രനെ കൂടി കഥയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണിപ്പോൾ. എന്നാൽ, സംവിധായകൻ കോന്നി പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ചല്ല കഥയൊരുക്കുന്നതെന്ന് ഇപ്പോൾ ആരോപണം ഉയർന്നിട്ടുണ്ട്. 
 
ഇന്ദ്രൻ പടുത്തുയർത്തിയ ഓഫീസെന്ന മോഹം സീത തിരിച്ചുപിടിക്കുകയാണ്. അതിനിടയിൽ ജഡായു എന്നൊരു കഥാപാത്രം കൂടി പുതിയതായ് എത്തിയിട്ടുണ്ട്. സീതയുടെ ശത്രുപക്ഷത്താണ് ജഡായു എന്നാണ് സൂചന. അങ്ങനെയെങ്കിൽ ജഡായുവിൽ നിന്നും സീതയെ രക്ഷിക്കാനെത്തുക രാമനായിരിക്കും.
 
സീതയെ വീണ്ടും രാമനെ കൊണ്ട് കെട്ടിക്കാനുള്ള പരിപാടി ആണോ കോന്നിയുടേതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇതിനായി ദേവിയെ ഇല്ലാതാക്കാനുള്ള പരിപാടിയാണോ ഇപ്പോൾ നടക്കുന്നതെന്നും സംശയമുണ്ട്. സീതയ്ക്ക് കൂട്ടിനു ഇപ്പോൾ എന്തിനും എതിനും രാമനാണുള്ളത്. ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന സംശയം രണ്ട് പേരുടെ വീട്ടുകാർക്കിടയിലും ദേവിയുടെ മനസ്സിലും ഉദിച്ചു തുടങ്ങിയിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

അടുത്ത ലേഖനം
Show comments