Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് ഭീരുവല്ല, ആര്‍എസ്എസിനെ ഭയന്ന് പിന്‍‌മാറില്ല; തുറന്നടിച്ച് ടോവിനോ

Webdunia
ശനി, 20 ജനുവരി 2018 (18:32 IST)
പൃഥ്വിരാജ് ഭീരുവല്ലെന്നും ‘ആമി’യില്‍ അഭിനയിക്കാതെ അദ്ദേഹം പിന്‍‌മാറിയത് ആര്‍ എസ് എസിനെ പേടിച്ചല്ലെന്നും ടോവിനോ തോമസ്. മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്ത ‘ആമി’യില്‍ പൃഥ്വി ചെയ്യാനിരുന്ന കഥാപാത്രത്തെ പിന്നീട് ടോവിനോയാണ് ചെയ്തത്. എന്നാല്‍ മാധവിക്കുട്ടിയുടെ മതം മാറ്റം പരാമര്‍ശിക്കുന്ന ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്‍‌മാറിയത് ആര്‍ എസ് എസ് ഭീഷണി കാരണമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു.
 
ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരില്‍ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ്. അത് അദ്ദേഹത്തെ അറിയാവുന്നവര്‍ക്കൊക്കെ അറിയാം. എന്‍റെ ഇപ്പോഴത്തെ തിരക്ക് എനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയുന്നില്ല. ഡേറ്റിന്‍റെ കാര്യത്തിലൊക്കെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. അപ്പോള്‍ പൃഥ്വിക്ക് എത്ര തിരക്കുണ്ടാകും എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണ്. വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് പൃഥ്വി. കമല്‍ സാര്‍ എന്നെ ഈ പ്രൊജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം പൃഥ്വിയെ വിളിച്ച് ‘ചെയ്‌തോട്ടേ’ എന്ന് ചോദിച്ചു. പുള്ളി എനിക്കയച്ച മെസേജ് ‘പ്ലീസ്.. പ്ലീസ്.. പ്ലീസ്... ഡൂ ഇറ്റ്’ എന്നാണ് - ദേശാഭിമാനി വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ടോവിനോ തോമസ് വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments