Webdunia - Bharat's app for daily news and videos

Install App

ഒന്നിക്കാനില്ല, പിരിയുകയാണ്; കോടതിയിലെത്തി ധനുഷും ഐശ്വര്യയും

നിഹാരിക കെ എസ്
വെള്ളി, 22 നവം‌ബര്‍ 2024 (14:32 IST)
വിവാഹ ജീവിതം അവസാനിപ്പിക്കുകയാണെന്ന തീരുമാനത്തിൽ ഉറച്ച് നടൻ ധനുഷും ഐശ്വര്യ രജനികാന്തും. രണ്ടുവർഷം മുന്നെയായിരുന്നു ഡിവോഴ്സ് പ്രഖ്യാപനം. ചെന്നൈയിലെ കുടുംബ കോടതിയിൽ ഇരുവരും വിവാഹ മോചന ഹർജി സമർപ്പിച്ചെന്ന വാർത്തയും പുറത്ത് വന്നിരുന്നു. രണ്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞ ദിവസം കുടുംബ കോടതിയിൽ ഹാജരായി. 
 
ഇരുവർക്കും അടുത്ത ആഴ്ച  വിവാഹമോചനം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നവംബർ 20-ന് കോടതിയിൽ ഹാജരായ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. മുമ്പ് മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നു. നവംബർ 27-ന് ധനുഷിൻ്റെയും ഐശ്വര്യയുടെയും വിവാഹമോചന ഹർജിയിൽ അന്തിമ വിധി വരുമെന്നാണ് റിപ്പോർട്ട്.
 
18 വർഷങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. 2004ലായിരുന്നു ധനുഷും രജനികാന്തിന്റെ മകൾകൂടിയായ ഐശ്വര്യയുമായുള്ള വിവാഹം. ഇവർക്ക് യാത്ര, ലിം​ഗാ എന്നീ രണ്ട് മക്കളുമുണ്ട്. ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധായികയായി അരങ്ങേറുന്നത്. കഴിഞ്ഞവർഷം ലാൽസലാം എന്ന ചിത്രം ഐശ്വര്യ സംവിധാനം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments