ഒടിടിയില്‍ വരുന്നത് ഗോട്ടിന്റെ അണ്‍കട്ട് വേര്‍ഷന്‍, ദൈര്‍ഘ്യം 3 മണിക്കൂറും 40 മിനിറ്റും!

അഭിറാം മനോഹർ
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (16:44 IST)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ വിജയ് സിനിമയാണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമ അഭിനയം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച ശേഷം പുറത്തിറങ്ങിയ ആദ്യ വിജയ് സിനിമയായിരുന്നു ഗോട്ട്. അതിനാല്‍ തന്നെ സിനിമയ്ക്ക് മുകളിലുള്ള പ്രതീക്ഷകളും ഏറെയായിരുന്നു. 
 
 സെപ്റ്റംബര്‍ 5ന്‍ റിലീസായ സിനിമയ്ക്ക് തമിഴകത്ത് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. എന്നാല്‍ ആദ്യ ദിനങ്ങളിലെ മികച്ച പ്രതികരണങ്ങള്‍ കഴിഞ്ഞ ശേഷം മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോട്ടിന് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയില്ല. 3 മണിക്കൂറാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ നീളം. എന്നാല്‍ സിനിമ ഒടിടിയിലെത്തുമ്പോള്‍ 3 മണിക്കൂര്‍ 4 മിനിറ്റ് ദൈര്‍ഘ്യമുള്ള അണ്‍കട്ട് വേര്‍ഷനാകും പ്രദര്‍ശിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം. നെറ്റ്ഫ്‌ളിക്‌സാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
 
 അതേസമയം സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഗോട്ട് വേഴ്‌സസ് ഒജിയെന്ന രണ്ടാം ഭാഗത്തില്‍ വിജയ്ക്ക് പകരം അജിത് നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments