'അച്ഛന്‍ കരഞ്ഞപ്പോള്‍ റീൽസ് എടുക്കാൻ ആളുകള്‍ തിക്കിത്തിരക്കി': രൂക്ഷ വിമര്‍ശനവുമായി കിച്ച സുദീപിന്റെ മകള്‍

നിഹാരിക കെ എസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (10:15 IST)
നടൻ കിച്ച സുദീപിന്റെ അമ്മ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. അമ്മയുടെ വേർപാടിനെ കുറിച്ച് കിച്ച സുദീപ് സോഷ്യൽ മീഡിയയിൽ കുറിപ്പും പങ്കുവെച്ചു. ഇപ്പോഴിതാ, സോഷ്യൽ മീഡിയയ്‌ക്കെതിരെ കിച്ച സുദീപിന്റെ മകൾ രംഗത്ത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനിടെ കാമറയുമായി തിക്കിത്തിരക്കിയവര്‍ക്കെതിരെയാണ് മകൾ സാൻവി രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. 
 
ബംഗളൂരുവില്‍ വച്ചായിരുന്നു നടന്‍റെ അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അച്ഛനും താനും കരയുന്നത് വീഡിയോയില്‍ പകര്‍ത്തി റീലാക്കാനാണ് പലരും ശ്രമിച്ചത് എന്നാണ് സാന്‍വി കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാന്‍വിയുടെ രൂക്ഷ വിമര്‍ശനം.
 
'ഇന്ന് എന്റെ കുടുംബത്തിന് ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നു. പക്ഷേ മുത്തശ്ശിയുടെ മരണത്തേക്കാള്‍ ഞങ്ങളെ ബുദ്ധിമുട്ടിച്ചത് മറ്റൊന്നാണ്. ഞങ്ഹളുടെ വീടിന് വെളിയില്‍ തടിച്ചുകൂടിയവര്‍ ഉറക്കെ ആര്‍പ്പുവിളി മുഴക്കി. ഞാന്‍ വേദനയിലിരിക്കുമ്പോള്‍ എന്റെ മുഖത്തേക്ക് കാമറകള്‍ കുത്തിനിറച്ചു. ഇതിലും മനുഷ്യത്വമില്ലാതെ എങ്ങനെയാണ് ഒരാള്‍ക്ക് പെരുമാറാനാവുക എന്ന് എനിക്ക് അറിയില്ല. സ്വന്തം അമ്മയ്ക്കായി എന്റെ അച്ഛന്‍ കരഞ്ഞപ്പോള്‍ ആളുകള്‍ തിക്കിത്തിരക്കി. മുത്തശ്ശിക്ക് അര്‍ഹിച്ച രീതിയില്‍ വിടപറയാനാവാതെ ഞങ്ങള്‍ ഏറെ ഏറെ ബുദ്ധിമുട്ടി. എന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ നഷ്ടപ്പെട്ടതിനാണ് ഞാന്‍ കരഞ്ഞത്. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് അത് പോസ്റ്റ് ചെയ്യാനുള്ള റീല്‍ മാത്രമായിരുന്നു', സാൻവി കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments