Webdunia - Bharat's app for daily news and videos

Install App

പൈസ അടിച്ചുമാറ്റാനും അവസരങ്ങൾ കിട്ടാത്തവരും ഒക്കെ വരും, ആരോപണങ്ങൾ നിഷേധിച്ച് മണിയൻ പിള്ള രാജു

അഭിറാം മനോഹർ
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (11:55 IST)
നടി മിനു മുനീറിന്റെ ലൈംഗിക ആരോപണം നിഷേധിച്ച് നടന്‍ മണിയന്‍ പിള്ള രാജു. അവസരം ലഭിക്കാത്തവര്‍ ആരോപണവുമായി രംഗത്ത് വരുമെന്നും കള്ളപ്പരാതിയുമായി വരുന്നവരെ കണ്ടെത്തേണ്ടതുണ്ടെന്നും കുറ്റക്കാര്‍ ആരാണെങ്കിലും അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും മണിയന്‍ പിള്ള രാജു പ്രതികരിച്ചു.
 
ആരോപണങ്ങള്‍ ഇനിയും ധാരാളമായി വരും. ഇതിന് പിന്നില്‍ പല ഉദ്ദേശങ്ങളുമുണ്ടാകും. പൈസ അടിച്ചുമാറ്റാനും മുന്‍പ് അവസരങ്ങള്‍ ചോദിച്ചിട്ട് കൊടുക്കാത്തവരുമെല്ലാം രംഗത്ത് വരും. ഇതില്‍ ശരിയായ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തില്‍ ഡബ്യുസിസി പറഞ്ഞത് ശരിയാണ്. ശരിയായ തെറ്റുക്കാര്‍ ആരൊക്കെയാണെന്ന് അറിയാന്‍ പറ്റില്ലല്ലോ.
 
 തെറ്റു ചെയ്യാത്തവരും ആരോപണത്തില്‍ പെടുമല്ലോ, പെടുത്താമല്ലോ എന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. രണ്ടുതരത്തിലും അന്വേഷിക്കണം. തെറ്റുക്കാരായിട്ടുള്ളവര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ഞാന്‍ കുറ്റക്കാരനാണെന്ന് കണ്ടാന്‍ എന്നെയും ശിക്ഷിക്കണം. താന്‍ താരസംഘടനായ അമ്മയുടെ സ്ഥാപക അംഗമാണ്. കഴിഞ്ഞ കമ്മിറ്റിയില്‍ വരെ വൈസ് പ്രസിഡന്റായിരുന്നു. മെമ്പര്‍ഷിപ്പിനായി പണം വാങ്ങുന്ന അന്യായം പോലും തന്റെ അറിവിലില്ലെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.
 
 അപേക്ഷ ആര് നല്‍കിയാരും പരിചയമുണ്ടോ എന്ന് കമ്മിറ്റിലുള്ളവരോട് ചോദിക്കും. നമ്മള്‍ക്കൊപ്പം 2 സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് എന്ന് ആരെങ്കിലും പറയുമ്പോഴാണ് അവരെ സെലക്ട് ചെയ്യുക. എന്നിട്ട് മാത്രമെ അംഗത്വ ഫീസ് വാങ്ങാറുള്ളു. അതിനൊക്കെ ഒരു പ്രൊസീജിയെഴ്‌സുണ്ടെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

പിതാവ് മരിച്ച വിവരം ഷൈനിന്റെ അമ്മയെ അറിയിച്ചു; ചാക്കോയെ അവസാനമായി കണ്ടത് സ്‌ട്രെച്ചറില്‍ എത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

അടുത്ത ലേഖനം