Webdunia - Bharat's app for daily news and videos

Install App

'ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയുടെ മകളാണ്': വേദിയില്‍ വികാരഭരിതനായി മനോജ് കെ ജയന്‍

നിഹാരിക കെ.എസ്
വെള്ളി, 13 ജൂണ്‍ 2025 (08:28 IST)
നടി ഉര്‍വശിയുടെയും നടൻ മനോജ് കെ ജയന്റേയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സിനിമയിൽ അരങ്ങേറുകയാണ്. കുഞ്ഞാറ്റ നായികയാകുന്ന ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മനോജ് കെ ജയനും ടീമും. മകളുടെ അരങ്ങേറ്റത്തെ കുറിച്ച് സംസാരിക്കവെ മുന്‍ഭാര്യ ഉര്‍വശിയെ കുറിച്ചും മനോജ് പരാമർശിക്കുകയുണ്ടായി. ഉർവശിയെ കുറിച്ച് സംസാരിക്കവെ മനോജിന്റെ കണ്ണുകൾ നിറഞ്ഞു. ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് നടന്‍ വികാരഭരിതനായത്. 
 
മകളുടെ സിനിമാ മോഹം അറിയിച്ചപ്പോള്‍ അമ്മ ഉര്‍വശിയെ അറിയിക്കണം എന്നാണ് ആദ്യം പറഞ്ഞതെന്ന് മനോജ് കെ ജയന്‍ വ്യക്തമാക്കി. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നും മനോജ് പറഞ്ഞു. തന്റെ കരിയറിലെ ഗ്യാപ്പിനെ കുറിച്ചും മനോജ് പറഞ്ഞു. ഏഴ് വയസുമുതൽ മകളെ നോക്കിയതുകൊണ്ടാണ് തന്റെ കരിയറിൽ ഇടവേള ഉണ്ടായതെന്നും മനോജ് പറയുന്നു.
 
'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമാണിത്. അവളുടെ ഏഴാമത്തെ വയസില്‍ എന്റെ കുഞ്ഞിനെയും കൂട്ടി ചെന്നൈയില്‍ നിന്ന് വരുമ്പോള്‍ ഇങ്ങനെയൊരു കാര്യം ഞാന്‍ മനസില്‍ ആലോചിച്ചിരുന്നില്ല. അവളെ പഠിപ്പിച്ച്, നല്ലൊരു ജോലി വാങ്ങിക്കൊടുത്ത് വിവാഹം കഴിപ്പിച്ച് അയക്കണമെന്നായിരുന്നു മനസില്‍. എന്റെ കരിയറില്‍ ഗ്യാപ് വന്നതിനൊക്കെ കാരണം ഞാന്‍ എന്റെ മകളെ അതുപോലെ സ്‌നേഹിച്ച് നോക്കിയത് കൊണ്ടാണ്.
 
എന്റെ ഇഷ്ടത്തിന് ഞാന്‍ അവളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ അവളുടെ ആഗ്രഹത്തിന് ബാംഗ്ലൂര്‍ വിട്ട് പഠിപ്പിച്ചു. പിന്നീട് അവിടെ തന്നെ ജോലി ചെയ്യണമെന്ന് പറഞ്ഞു. അവള്‍ അവിടെ കുറച്ചു കാലം പല കമ്പനികളിലായി ജോലി ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് അവള്‍ എന്നോട് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. ഭാര്യ ആശയോടാണ് അവള്‍ ആദ്യം പറഞ്ഞത്. ആശ അവളുടെ നല്ല സുഹൃത്ത് കൂടിയാണ്. 
 
എന്റെ ആഗ്രഹങ്ങള്‍ എന്തു തന്നെയായാലും മകള്‍ക്ക് ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അത് നടത്തിക്കൊടുക്കുക എന്നതാണ് ഒരു പിതാവിന്റെ കടമ. അവള്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഉര്‍വശിയെ ആദ്യം അറിയിക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിന് ചെന്നൈ വരെ പോകേണ്ടി വന്നാലും കുഴപ്പമില്ല. അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. അവര്‍ ദക്ഷിണേന്ത്യയിലെ തന്നെ വലിയൊരു വേഴ്‌സറ്റൈല്‍ നടിയാണ്. അവള്‍ ചെന്നൈയില്‍ പോയി അമ്മയുടെ അനുഗ്രഹം വാങ്ങി. വളരെ സന്തോഷത്തോടെയാണ് ഉര്‍വശി അത് സമ്മതിച്ചത്. 
 
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സേതുവും അലക്‌സുമാണ് പിന്നീടുള്ള കാര്യങ്ങള്‍ ചെയ്തത്. മകള്‍ക്ക് അഭിനയിക്കാന്‍ നല്ലൊരു സിനിമയുണ്ടെന്നും കഥ കേള്‍ക്കണമെന്നും സേതു പറഞ്ഞു. ഉര്‍വശിയാണ് ആദ്യം കഥ കേള്‍ക്കേണ്ടതെന്ന് ഞാന്‍ പറഞ്ഞു. അവരാണ് തീരുമാനിക്കേണ്ടത്. അവരാണ് മുതിര്‍ന്ന അഭിനേത്രി. അവര്‍ കേട്ടതിന് ശേഷം ഞാന്‍ പറഞ്ഞു. അവര്‍ കഥ കേട്ടു, വളരെ തൃപ്തിയായി. മകള്‍ക്കും കഥ ഇഷ്ടമായി. പിന്നീടാണ് ഞാന്‍ കഥ കേട്ടത്. എനിക്കും കഥ വളരെ ഇഷ്ടമായി', എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ലോകത്തെ യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ഇസ്രയേല്‍; ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, ഉഗ്രസ്‌ഫോടനം, അടിയന്തരാവസ്ഥ

Air India Plane Crash: ഭാര്യയെയും മക്കളെയും യുകെയില്‍ എത്തിക്കാന്‍ പ്രതീക് അതിയായി ആഗ്രഹിച്ചു; ആകാശദുരന്തം കവര്‍ന്നെടുത്ത 'ചിരി'

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments