മലയാളത്തിൽ നിരവധി മൾട്ടിസ്റ്റാർ ചിത്രങ്ങൾ സംഭവിക്കാറുണ്ട്. സത്യൻ, മധു, പ്രേംനസീർ കാലം മുതൽക്കേ അത് സംഭവിക്കാറുണ്ട്. മമ്മൂട്ടി-മോഹൻലാൽ കോംബോ ഏകദേശം അൻപതിലധികം സിനിമയിൽ ഒന്നിച്ചിട്ടുണ്ട്. മലയാളത്തട്ടിലെ യുവനടന്മാരും ഇക്കാര്യത്തിൽ പിന്നോട്ടല്ല. മലയാളത്തിലെ ഏറ്റവും വലിയ മൾട്ടിസ്റ്റാർ ചിത്രം ട്വിന്റി ട്വിന്റി ആണ്. ദിലീപ് നിർമിച്ച സിനിമയിൽ മലയാള സിനിമയിലെ എല്ലാ താരങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ, മലയാളത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ മൾട്ടിസ്റ്റാർ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.
ദേശാടനക്കിളി കരയാറില്ല എന്നത് പോലെ തന്നെ, കരിയിലക്കാറ്റു പോലെയും അണ്ടർറേറ്റഡ് ആയ സിനിമയാണെന്ന് മോഹൻലാൽ പറയുന്നു. തന്റെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ മൾട്ടിസ്റ്റാർ ചിത്രമാണ് കരിയിലക്കാറ്റു പോലെ എന്നാണ് മോഹൻലാൽ പറയുന്നത്. പത്മരാജന്റെ 80 ആം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദേശാടനക്കിളി കരയാറില്ല എന്ന സിനിമ പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാളും അണ്ടർറേറ്റഡ് ആയ സിനിമയാണ് കരിയിലക്കാറ്റു പോലെ. മലയാളത്തിൽ ഇന്നോളമിറങ്ങിയ മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ ഏറ്റവും അണ്ടർറേറ്റഡ് ആയ മൾട്ടിസ്റ്റാർ ചിത്രമാണത്. എന്നാൽ, അഭിനേതാവ് എന്ന നിലയിൽ ഏറ്റവും സംതൃപ്തി നൽകിയ കഥാപാത്രമായിരുന്നു അതിലേത്. എനിക്ക് ലഭിച്ച മികച്ച പോലീസ് കഥാപാത്രങ്ങളിൽ ഒന്നായിരുന്ന അത്', മോഹൻലാൽ പറഞ്ഞു.
അതേസമയം, പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് കരിയിലക്കാറ്റു പോലെ. മോഹൻലാൽ, മമ്മൂട്ടി, റഹ്‌മാൻ, കാർത്തിക, ശ്രീപ്രിയ, ഉണ്ണിമേരി, ജലജ എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുധാകർ പി. നായറിന്റെ (സുധാകർ മംഗളോദയം) ശിശിരത്തിൽ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ചിത്രം, ഒരു പ്രസിദ്ധ ചലച്ചിത്ര സംവിധായകന്റെ മരണവും അതിന്റെ അന്വേഷണവും ആക്കിയിരുന്നു പറഞ്ഞത്. മലയാളത്തിലെ മികച്ച ഒരു മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണിത്.