Webdunia - Bharat's app for daily news and videos

Install App

ആദ്യം മുതലെ വയലൻസുള്ള സിനിമയെന്ന് പറഞ്ഞല്ലെ മാർക്കോ വന്നത്, പിന്നെയും കുറ്റം പറയുന്നത് എന്തിന്?, പ്രേക്ഷകരെ വിഡ്ഡികളാക്കിയിട്ടില്ലെന്ന് പൃഥ്വിരാജ്

അഭിറാം മനോഹർ
തിങ്കള്‍, 24 മാര്‍ച്ച് 2025 (19:09 IST)
അടുത്തിടെ വലിയ വിജയം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും മലയാളത്തില്‍ ഏറ്റവും സംസാരവിഷയമായിട്ടുള്ള സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ. മലയാളത്തിലെ വമ്പന്‍ ഹിറ്റ് സിനിമകളില്‍ ഒന്നായി ഇടം പിടിച്ചെങ്കിലും സംസ്ഥാനത്ത് നടക്കുന്ന പല കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്തം ആളുകള്‍ മാര്‍ക്കോയുടെ ചുമലില്‍ വെച്ചിരുന്നു. ഇപ്പോഴിതാ മാര്‍ക്കോ പോലുള്ള സിനിമകള്‍ സമൂഹത്തിന് ദോഷകരമാണോ എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.
 
 ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ പ്രതികരണം. മാര്‍ക്കോയുടെ മുകളില്‍ ആളുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനോട് വിയോജിക്കുന്നതായി പൃഥ്വി പറഞ്ഞു. ഉണ്ണി എന്റെ സുഹൃത്താണ്. ആ സിനിമയുടെ പ്രഖ്യാപനം മുതലെ അവര്‍ സിനിമയിലെ വയലന്‍സിനെ പറ്റി പറഞ്ഞിരുന്നു. അതിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരെ പറ്റിച്ചിട്ടില്ല. മോസ്റ്റ് വയലന്റ് മൂവി എന്ന രീതിയിലാണ് അവരത് മാര്‍ക്കറ്റ് ചെയ്തത്. എന്നിട്ട് ആ സിനിമ പോയി കാണുകയും അതില്‍ പരാതി പറയുകയും ചെയ്തിട്ട് എന്താണ് കാര്യമുള്ളത്. പൃഥ്വിരാജ് ചോദിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

അടുത്ത ലേഖനം
Show comments