Webdunia - Bharat's app for daily news and videos

Install App

ആദ്യം മുതലെ വയലൻസുള്ള സിനിമയെന്ന് പറഞ്ഞല്ലെ മാർക്കോ വന്നത്, പിന്നെയും കുറ്റം പറയുന്നത് എന്തിന്?, പ്രേക്ഷകരെ വിഡ്ഡികളാക്കിയിട്ടില്ലെന്ന് പൃഥ്വിരാജ്

അഭിറാം മനോഹർ
തിങ്കള്‍, 24 മാര്‍ച്ച് 2025 (19:09 IST)
അടുത്തിടെ വലിയ വിജയം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും മലയാളത്തില്‍ ഏറ്റവും സംസാരവിഷയമായിട്ടുള്ള സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ. മലയാളത്തിലെ വമ്പന്‍ ഹിറ്റ് സിനിമകളില്‍ ഒന്നായി ഇടം പിടിച്ചെങ്കിലും സംസ്ഥാനത്ത് നടക്കുന്ന പല കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്തം ആളുകള്‍ മാര്‍ക്കോയുടെ ചുമലില്‍ വെച്ചിരുന്നു. ഇപ്പോഴിതാ മാര്‍ക്കോ പോലുള്ള സിനിമകള്‍ സമൂഹത്തിന് ദോഷകരമാണോ എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.
 
 ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ പ്രതികരണം. മാര്‍ക്കോയുടെ മുകളില്‍ ആളുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനോട് വിയോജിക്കുന്നതായി പൃഥ്വി പറഞ്ഞു. ഉണ്ണി എന്റെ സുഹൃത്താണ്. ആ സിനിമയുടെ പ്രഖ്യാപനം മുതലെ അവര്‍ സിനിമയിലെ വയലന്‍സിനെ പറ്റി പറഞ്ഞിരുന്നു. അതിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരെ പറ്റിച്ചിട്ടില്ല. മോസ്റ്റ് വയലന്റ് മൂവി എന്ന രീതിയിലാണ് അവരത് മാര്‍ക്കറ്റ് ചെയ്തത്. എന്നിട്ട് ആ സിനിമ പോയി കാണുകയും അതില്‍ പരാതി പറയുകയും ചെയ്തിട്ട് എന്താണ് കാര്യമുള്ളത്. പൃഥ്വിരാജ് ചോദിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments