Narivetta Movie: പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ കൊള്ളേണ്ടിടത്ത് കൊണ്ടു? ടൊവിനോയുടെ 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ്!
ടൊവിനോയുടെ 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ്! പിന്നില്‍ രാഷ്ട്രീയ അജണ്ട?
അനുരാജ് മനോഹറിന്റെ രണ്ടാം സിനിമയാണ് നരിവേട്ട. ആദ്യത്ത ഇഷ്‌ക് എന്ന സിനിമ തിയേറ്ററിൽ ഹിറ്റായിരുന്നു. ടോവിനോയ്ക്ക് ഒപ്പം ഒന്നിച്ച നരിവേട്ടയും തിയേറ്ററിൽ നിറഞ്ഞോടുകയാണ്. തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് റീ സെന്‍സറിങ്. ആദിവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ അടക്കം മുത്തങ്ങ സംഭവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.
ഇതിന് പിന്നാലെയാണ് സിനിമ റീ സെന്‍സറിങ്ങിലേക്ക് പോകുന്നത്. ഇതോടെ ഏതെങ്കിലും രാഷ്ട്രീയ താത്പര്യത്തെ തുടര്‍ന്നാണോ റീ സെന്‍സറിങ് നടക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. അബിന്‍ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ ചിത്രം 15 കോടിയിലേറെ കളക്ഷന്‍ ആഗോള ബോക്സ് ഓഫീസില്‍ നേടിയിരുന്നു.
മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവച്ചത്. സുരാജ് വെഞ്ഞാറമ്മൂടും തമിഴ് സംവിധായകനും നടനുമായ ചേരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്.