Ahaana Krishna: രണ്ടുപേരും വിൽക്കുന്നത് ഒരേ സാരി, തീവില ഇട്ട് അഹാന; ചോദ്യം ചെയ്തവരെ ബ്ലോക്ക് ചെയ്ത് നടി

നിഹാരിക കെ.എസ്
ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (11:56 IST)
അടുത്തിടെയാണ് നടി അഹാനയും അമ്മയും സഹോദരിമാരും ചേർന്ന് പുതിയ വസ്ത്ര ബ്രാന്റിന് തുടക്കം കുറിച്ചത്. സിയ ബൈ അഹാദിഷിക എന്നാണ് ബ്രാൻഡിന്റെ പേര്. സാരികൾക്ക് വില കൂടുതൽ ആണെന്നതായിരുന്നു ഏറെ കേട്ട വിമർശനം. സാധാരണക്കാർക്ക് താങ്ങില്ലെന്നും അയ്യായിരത്തിൽ കുറവ് വിലയുള്ള സാരികൾ ഒന്നും ഇവർ വിൽക്കുന്നില്ല.
 
കാരണം കഴിഞ്ഞ ദിവസം പുതിയ കലക്ഷനുകൾ സൈറ്റിൽ ഡ്രോപ്പ് ചെയ്തപ്പോഴും എല്ലാത്തിനും വൻ വിലയാണ് ഇട്ടിരിക്കുന്നത്. അതിൽ 14999 രൂപ വിലയുള്ള ടിഷ്യു സാരി കഴിഞ്ഞ ദിവസം മുതൽ ചർച്ച വിഷയമാണ്. അതിന് കാരണം ഇതേസെയിം സാരി നടിയും അവതാരകയുമായ ആര്യ ബഡായ് തന്റെ ബൊട്ടീക്കായ കാഞ്ചീവരത്തിൽ വിൽക്കുന്നത് 9500 രൂപയ്ക്കാണ് എന്നതാണ്. 
 
പാറ്റേൺ, മെറ്റീരിയൽ, നിറം എല്ലാം സമാനമാണ്. ആര്യയുടെ സോഷ്യൽമീഡിയ പേജിൽ ഇതേ സാരി കണ്ടതോടെ അഹാനയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ‌ വില കൂട്ടിയിരിക്കുന്നതിനെ കുറിച്ച് ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നു. എന്നാൽ വിമർശിച്ചതിന് അഹാന തങ്ങളെ ബ്ലോക്ക് ചെയ്തുവെന്നും ചിലർ കുറിച്ചു. ആര്യയും അഹാനയും എല്ലാം തമിഴ്നാട്ടിലെ നെയ്ത്തുകാരിൽ നിന്നാണ് സാരികൾ വാങ്ങുന്നത് എന്ന് വേണം മനസിലാക്കാൻ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

കാബൂളിനെ വെച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുന്നു, ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും: ഖ്വാജ ആസിഫ്

ചൈനയോട് കൂടുതൽ അടുക്കുന്നോ?, അതിർത്തി തർക്കത്തിൽ ചർച്ച, സൈനിക- നയതന്ത്ര ബന്ധം തുടരാൻ സാധ്യത

അടുത്ത ലേഖനം
Show comments