Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അമ്മ ഇന്നും അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്'; അമ്മയെക്കുറിച്ച് നടന്‍ വിജിലേഷ്

'അമ്മ ഇന്നും അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്'; അമ്മയെക്കുറിച്ച് നടന്‍ വിജിലേഷ്

കെ ആര്‍ അനൂപ്

, വ്യാഴം, 5 ഓഗസ്റ്റ് 2021 (10:01 IST)
ഒരുപിടി നല്ല വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടനാണ് വിജിലേഷ്. നാടകത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്. ഇന്നും അംഗന്‍വാടിയില്‍ ജോലിക്ക് പോകുന്നതിന്റെ ഒരുക്കത്തിലാണ് അമ്മയെന്ന് പറഞ്ഞുകൊണ്ട് തന്റെ അമ്മയെ കുറിച്ച് പറയുകയാണ് വിജിലേഷ്.
 
 വിജിലേഷിന്റെ വാക്കുകളിലേക്ക് 
 
 അമ്മ ഇന്നും അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്, മുപ്പത്തിഏഴ് വര്‍ഷമായി തുടരുന്ന അമ്മയുടെ ദിനചര്യ. അന്‍പത് രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയാണ്, അതിന്നും മുടക്കമില്ലാതെ തുടരുന്നു. എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാര്‍ഥ്യം ഉണ്ട് ആ മുഖത്ത്.അന്നാരും അന്‍പത് രൂപ ശമ്പളത്തിന് ഏറ്റെടുക്കാന്‍ മടിച്ച,കുഞ്ഞുങ്ങളെ നോക്കാന്‍ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്, അതുതന്നെയാണ് അമ്മയുടെ സന്തോഷവും, ഊര്‍ജ്ജവും.പുലര്‍ച്ചെ നാലെ മുപ്പതിനെഴുന്നേറ്റ് വീട്ടുജോലികളൊക്കെ തീര്‍ത്ത് തിരക്ക് പിടിച്ച് അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ് ഞാന്‍ കണ്ടു വളര്‍ന്നത്.
 
 എന്റെ ഡിഗ്രികാലഘട്ടത്തില്‍ ഞാന്‍ തിരഞ്ഞെടുത്തത് സംസ്‌കൃതമായിരുന്നു, തുടര്‍ന്ന് പി.ജിയ്ക്ക് തിയറ്റര്‍ പഠനമായിരുന്നു, തിയറ്റര്‍ പഠിച്ചിട്ട് എന്തുചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നല്‍കി അമ്മ ഇന്നും കൂടെയുണ്ട്.
      
വളരെ തുച്ഛമായ വരുമാനത്തിനാണിന്നും അംഗനവാടി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണനയോ, ആനുകൂല്യങ്ങളോ ലഭിക്കാത്ത മേഖലയാണിത്, എന്നാല്‍ അവരുടെ ജോലി ഉത്തരവാദിത്വം നിറഞ്ഞതും, ഭാരിച്ചതുമാണ്.എന്നിരുന്നാലും ഇന്നും ഒരു മടുപ്പും കൂടാതെ അംഗനവാടിയിലേക്കു പോകുന്ന അമ്മ എനിക്കെന്നും പ്രചോദനവും, ആശ്ചര്യവുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗപ്പിയ്ക്ക് ഇന്ന് അഞ്ച് വയസ്, ഓര്‍മ്മകളില്‍ ടോവിനോ തോമസ്