Webdunia - Bharat's app for daily news and videos

Install App

പവർപ്ലേയർ സംവിധാനം ഉടനില്ല, പകരം വരുന്നു നോ-ബോൾ അമ്പയർ !

ജോൺ എബ്രഹാം
ബുധന്‍, 6 നവം‌ബര്‍ 2019 (13:30 IST)
ഐ പി എല്ലിൽ നോ-ബോളുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീവി അമ്പയർ പരിഷ്കാരം നിലവിൽ വരുന്നതായി സൂചന. കഴിഞ്ഞ ദിവസം ചെയർമാൻ ബ്രിജേഷ്​പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന ഐ​പി​എൽ ഗവേണിങ്​ കൗൺസിലിലാണ്​ഇതിനെ പറ്റിയുള്ള ചർച്ചകൾ ഉയർന്നത്. സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ ഉപയോഗിച്ചുകൊണ്ട് കഴിവതും തെറ്റുകൾ കുറക്കുക എന്ന് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
 
എന്നാൽ ഏറെ കൊട്ടിഘോഷിച്ച പവർ​പ്ലേയർ സംവിധാനം ഉടനെ നടപ്പിലാക്കില്ല. മോശം അമ്പയറിങ്ങിനെ തുടർന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് അമ്പയറിങ് നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡി ആർ എസ് സംവിധാനം നിലവിൽ വരുന്നത്. ഐ​പി​എൽ പോലെ ആവേശകരമായ മത്സരങ്ങളിൽ മോശം അമ്പയറിങിനെ കുറിച്ച് നിരവധി പരാതികളാണ് ഉയർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് നോ-ബോൾ അമ്പയർ എന്നത് ചർച്ചയായിരിക്കുന്നത്.
 
ഐ​പി​എല്ലിൽ നോ-ബോൾ തീരുമാനങ്ങളെ ചൊല്ലി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും,വിരാട് കോലിയും കഴിഞ്ഞ വർഷം പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ജയിക്കുവാൻ അവസാന ബോളിൽ വേണ്ടിയിരുന്നത് 6 റൺസ് ആയിരുന്നു. ക്രീസിലുള്ളത് ശിവം ദുബൈയും. അവസാന ബോളിൽ പക്ഷേ മലിങ്കക്കെതിരെ ഒരു റൺസ് മാത്രമേ ദുബൈക്ക് എടുക്കുവാൻ സാധിച്ചുള്ളു. പക്ഷേ മലിങ്ക എറിഞ്ഞ അവസാന ബോൾ നോ-ബോൾ ആയിരുന്നുവെന്ന് പിന്നീട് റീപ്ലേയിൽ തെളിഞ്ഞു. ആ പന്ത് നോ-ബോൾ ആയി അനുവദിക്കുകയായിരുന്നെങ്കിൽ നോൺ സ്ട്രൈക്കർ എൻഡിൽ 41 പന്തിൽ 70 റൺസുമായി നിൽക്കുന്ന ഡി വില്ലിയേഴ്‌സിന് മത്സരം വിജയിപ്പിക്കാൻ അവസരം ലഭിക്കുമായിരുന്നു. 
 
ഐ പി എൽ പോലുള്ള വലിയ മത്സരങ്ങളിലെ നോ-ബോൾ സംവിധാനം പരിഹാസകരമായ നിലവാരത്തിൽ ആണെന്നാണ് ഇതിനെ പറ്റി ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി പ്രതികരിച്ചത്. നോ-ബോളുകൾ നിരീക്ഷിക്കുന്നതിനായി  പ്രത്യേക ടീവി അമ്പയർ എന്ന പരിഷ്കാരംആദ്യമായി ആഭ്യന്തര മത്സർങ്ങളിൽ പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വെള്ളിയാഴ്ച ആരംഭിക്കുന്ന സൈദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലും അതിനെ തുടർന്നുള്ള രഞ്ജി മത്സരങ്ങളിലും ഇത് പരീക്ഷിക്കുമെന്നും ഒരു ഐ.​പി.​എൽ ഗവേണിങ്​ കൗൺസിൽ അംഗം വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാം, ഇന്ത്യൻ നിലപാട് ഇരട്ടത്താപ്പെന്ന് പാകിസ്ഥാൻ മുൻ താരം

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

Gambhir: ഇതൊന്നും പോര ഗംഭീർ, പരിശീലകസംഘത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സഹപരിശീലകരുടെ സ്ഥാനം തെറിച്ചേക്കും

അടുത്ത ലേഖനം
Show comments