Webdunia - Bharat's app for daily news and videos

Install App

2008ലെ ഏഷ്യാകപ്പ് ഫൈനലില്‍ മെന്‍ഡിന്റെ മുന്നില്‍ ചാരമായത് കണ്‍മുന്നില്‍, വെല്ലാലഗെ ഓര്‍മിപ്പിക്കുന്നത് അജന്ത മെന്‍ഡിസിനെ

Webdunia
ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (19:37 IST)
ഏഷ്യാകപ്പില്‍ എക്കാലത്തും ഫേവറേറ്റ് ടീമുകളാണ് ഇന്ത്യയും പാകിസ്ഥനും. പലപ്പോഴും ഇന്ത്യയ്ക്കും പാകിസ്ഥാനും പരസ്പരം മത്സരിക്കാനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത് എന്ന് ട്രോളായും മറ്റും കേള്‍ക്കാറുള്ളതാണ്. എന്നാല്‍ ശ്രീലങ്കയുടെ സുവര്‍ണ്ണ തലമുറ കളിക്കുന്ന കാലഘട്ടത്തില്‍ ശക്തമായ പോരാട്ടമായിരുന്നു ഏഷ്യാകപ്പില്‍ നടന്നിരുന്നത്. ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ നിഗൂഡ സ്പിന്നറായി ദുനിത് വെല്ലാലഗെ എന്ന ഇരുപതുകാരന്‍ അവതരിച്ചപ്പോള്‍ താരത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടാരം കയറിയത്. ബാറ്റ് കൊണ്ടും താരം തിളങ്ങിയപ്പൊള്‍ മത്സരത്തില്‍ പലപ്പോഴും ഇന്ത്യന്‍ ടീം തോല്‍വിയെ കണ്‍മുന്നില്‍ തന്നെ കണ്ടിരുന്നു.
 
ശൂന്യതയില്‍ നിന്നും വന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇരുപതുകാരന്‍ ഒരു ശരാശരി ഇന്ത്യന്‍ ആരാധകനെ ഓര്‍മിപ്പിക്കുന്നത് പണ്ടൊരിക്കല്‍ ഏഷ്യാകപ്പ് ഫൈനലില്‍ അവതരിച്ച മറ്റൊരു ശ്രീലങ്കന്‍ സ്പിന്നറായ അജാന്ത മെന്‍ഡിസിനെയാണ്. 2008ലെ ഏഷ്യാകപ്പ് ഫൈനലിലായിരുന്നു ശൂന്യതയില്‍ നിന്നും വന്ന യുവതാരമായ അജാന്ത മെന്‍ഡിസ് ഇന്ത്യയെ ചാരമാക്കി എഷ്യാകപ്പ് ശ്രീലങ്കയ്ക്ക് നേടികൊടുത്തത്. അന്ന് ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനി ശ്രീലങ്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
 
114 പന്തില്‍ നിന്നും 125 റണ്‍സ് നേടിയ ഓപ്പണര്‍ സനത് ജയസൂര്യയുടെയും 56 റണ്‍സ് നേടിയ തിലകരത്‌നെ ദില്‍ഷന്റെയും മികവില്‍ 50 ഓവറില്‍ 273 റണ്‍സാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ആര്‍പി സിംഗും ഇഷന്ത് ശര്‍മയും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍ രണ്ടും വിരേന്ദര്‍ സെവാഗ് ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഗൗതം ഗംഭീറിന്റെ വിക്കറ്റ് നഷ്ടമായിരുന്നെങ്കിലും വിരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ 9 ഓവറില്‍ 76 റണ്‍സ് എന്ന ശക്തമായ നിലയില്‍ നില്‍ക്കെയാണ് അജന്ത മെന്‍ഡിസ് അവതരിച്ചത്.
 
ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് സ്‌പെല്ലുകളില്‍ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടൂന്ന സ്‌പെല്ലില്‍ സെവാഗ്,സുരേഷ് റെയ്‌ന,യുവരാജ് സിംഗ്,രോഹിത് ശര്‍മ,ഇര്‍ഫാന്‍ പത്താന്‍,ആര്‍ പി സിംഗ് എന്നിവരുടെ വിക്കറ്റുകള്‍ വെറും 13 റണ്‍സ് വിട്ടുകൊടുത്തുകൊണ്ടാണ് മെന്‍ഡിസ് സ്വന്തമാക്കിയത്. മെന്‍ഡിസിന്റെ മാസ്മരിക പ്രകടനത്തോടെ 274 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചത് വെറും 173 റണ്‍സിനാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

അടുത്ത ലേഖനം
Show comments