Webdunia - Bharat's app for daily news and videos

Install App

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അഭിറാം മനോഹർ
വെള്ളി, 13 ജൂണ്‍ 2025 (17:21 IST)
Starc and hazlewood
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നാലാം ഇന്നിങ്‌സ് ബാറ്റിംഗിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 282 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒസ്‌ട്രേലിയയുടെ ഇന്നിങ്ങ്‌സ് 212 റണ്‍സില്‍ അവസാനിച്ചിരുന്നു. ദക്ഷിണാഫ്രിക്ക 138 റണ്‍സിന് പുറത്തായതോടെ 74 റണ്‍സിന്റെ നിര്‍ണായകമായ ലീഡ് സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു.രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ 73 റണ്‍സിന് 7 എന്ന നിലയിലെത്തിയതിന് ശേഷമാണ് 207 എന്ന മികച്ച ടോട്ടലിലെത്തിയത്.
 
73 റണ്‍സിന് 7 വിക്കറ്റെന്ന നിലയില്‍ പതറിയ ഓസ്‌ട്രേലിയയെ 43 റണ്‍സെടുത്ത അലക്‌സ് ക്യാരിയാണ് കരകയറ്റിയത്. ടീം സ്‌കോര്‍ 134 ല്‍ നില്‍ക്കെ അലക്‌സ് ക്യാരിയേയും പിന്നാലെ നഥാന്‍ ലിയോണിനെയും നഷ്ടമായ ഓസീസ് 148 റണ്‍സിന് 9 എന്ന നിലയിലായി. എന്നാല്‍ അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റാര്‍ക്ക്- ഹേസല്‍വുഡ് സഖ്യം വലിയ പ്രതിരോധമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിന് മുന്നില്‍ തീര്‍ത്തത്.
 
 136 പന്തുകള്‍ നേരിട്ട മിച്ചല്‍ സ്റ്റാര്‍ക്ക് 5 ബൗണ്ടറികളുടെ സഹായത്തില്‍ 58 റണ്‍സുമായി തിളങ്ങി. 53 പന്തില്‍ 17 റണ്‍സുമായി മികച്ച പിന്തുണയാണ് ജോഷ് ഹേസല്‍വുഡ് സ്റ്റാര്‍ക്കിന് നല്‍കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ 4 വിക്കറ്റും ലുങ്കി എങ്കിടി 3 വിക്കറ്റും സ്വന്തമാക്കി. മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മുള്‍ഡര്‍ , എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റും നേടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments