Webdunia - Bharat's app for daily news and videos

Install App

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

രണ്ടാം ഇന്നിങ്‌സില്‍ 73-7 എന്ന നിലയില്‍ തകര്‍ന്ന ഓസ്‌ട്രേലിയയ്ക്കു ജീവവായു നല്‍കിയത് വാലറ്റമാണ്

രേണുക വേണു
വെള്ളി, 13 ജൂണ്‍ 2025 (17:12 IST)
Australia vs South Africa, WTC 2025 Final

Australia vs South Africa, WTC Final 2025: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ 282 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 207 നു ഓള്‍ഔട്ട് ആയി. ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയത് ഓസ്‌ട്രേലിയയ്ക്കു ഗുണമായി. 
 
രണ്ടാം ഇന്നിങ്‌സില്‍ 73-7 എന്ന നിലയില്‍ തകര്‍ന്ന ഓസ്‌ട്രേലിയയ്ക്കു ജീവവായു നല്‍കിയത് വാലറ്റമാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് 136 പന്തുകള്‍ നേരിട്ട് 58 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോററും സ്റ്റാര്‍ക്ക് തന്നെ. പതിനൊന്നാമനായി ക്രീസിലെത്തിയ ജോഷ് ഹെയ്‌സല്‍വുഡ് 53 പന്തുകള്‍ നേരിട്ട് 17 റണ്‍സ് നേടി. 50 പന്തില്‍ 43 റണ്‍സെടുത്ത അലക്‌സ് കാരിയും ഓസ്‌ട്രേലിയയ്ക്കായി തിളങ്ങി. മാര്‍നസ് ലബുഷെയ്ന്‍ (22), ഉസ്മാന്‍ ഖവാജ (ആറ്), കാമറൂണ്‍ ഗ്രീന്‍ (പൂജ്യം), സ്റ്റീവ് സ്മിത്ത് (13), ട്രാവിസ് ഹെഡ് (ഒന്‍പത്), ബ്യു വെബ്സ്റ്റര്‍ (ഒന്‍പത്) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തിടത്താണ് മിച്ചല്‍ സ്റ്റാര്‍ക്ക് പൊരുതിനിന്നത്. ടെസ്റ്റ് കരിയറില്‍ സ്റ്റാര്‍ക്കിന്റെ പതിനൊന്നാം അര്‍ധ സെഞ്ചുറിയാണ് ഇന്ന് ലോര്‍ഡ്‌സില്‍ നേടിയത്. 
 
ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ലുങ്കി എങ്കിടി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മള്‍ഡര്‍, ഏദന്‍ മാര്‍ക്രം എന്നിവര്‍ക്കു ഓരോ വിക്കറ്റ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അസൂറിപടയെ കരകയറ്റിയെ പറ്റു, പരിശീലകസ്ഥാനമേറ്റെടുത്ത് ഗട്ടൂസോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

അടുത്ത ലേഖനം
Show comments