Webdunia - Bharat's app for daily news and videos

Install App

2022 ലോകകപ്പ് സെമി ആവർത്തിക്കുമോ? ഇന്ത്യയ്ക്ക് മുന്നിൽ ഭീഷണിയായി ഇംഗ്ലണ്ട് ഓപ്പണർമാർ

അഭിറാം മനോഹർ
വ്യാഴം, 27 ജൂണ്‍ 2024 (12:38 IST)
Butler, England Team
ടി20 ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ ഇന്ന് നടക്കാനിരിക്കെ മത്സരത്തിന് വെല്ലുവിളിയായി മഴ ഭീഷണി. മഴ കളിമുടക്കുമോ എന്ന ആശങ്കകള്‍ക്കിടയിലും ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുമോ എന്ന ആശങ്കയാണ് ഇന്ത്യന്‍ ആരാധകര്‍ക്കുള്ളത്. കഴിഞ്ഞ ടി20 ലോകകപ്പ് സെമിഫൈനലിലും ഇംഗ്ലണ്ട് തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അന്ന് ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം വിക്കറ്റുകളൊന്നും നഷ്ടമാകാതെയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഈ പരാജയത്തിന് പ്രതികാരം ചെയ്യാന്‍ കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
 
2022ലെ ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജോസ് ബട്ട്ലറും അലക്‌സ് ഹെയില്‍സും ഗംഭീര പ്രകടനമായിരുന്നു ഇന്ത്യക്കെതിരെ നടത്തിയത്. ജോസ് ബട്ട്ലര്‍ 49 പന്തില്‍ 80 റണ്‍സും അലക്‌സ് ഹെയില്‍സ് 47 പന്തില്‍ 86 റണ്‍സുമാണ് മത്സരത്തില്‍ നേടിയത്. 2024ലെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോഴും ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തന്നെയാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. ഈ ലോകകപ്പില്‍ വമ്പന്‍ ഫോമിലല്ലെങ്കിലും അമേരിക്കക്കെതിരായ അവസാന മത്സരത്തില്‍ 38 പന്തില്‍ 6 ഫോറും 7 സിക്‌സും സഹിതം പുറത്താകാതെ 83 റണ്‍സുമായി ബട്ട്ലര്‍ ട്രാക്കിലെത്തിയിരുന്നു. ഒറ്റയ്ക്ക് മത്സരം മാറ്റിമറിയ്ക്കാനുള്ള കഴിവാണ് ബട്ട്ലറെ അപകടകാരിയാക്കുന്നത്.
 
അതേസമയം മറ്റൊരു ഓപ്പണറായ ഫില്‍ സാള്‍ട്ടാകട്ടെ ഐപിഎല്ലില്‍ എവിടെ അവസാനിപ്പിച്ചോ അവിടെ നിന്നാണ് ടി20 ലോകകപ്പില്‍ തുടങ്ങിയത്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 47 പന്തില്‍ 7 ഫോറും 5 സിക്‌സും സഹിതം പുറത്താകാതെ 87 റണ്‍സുമായി സാള്‍ട്ട് തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ പുറത്താക്കിയെങ്കില്‍ മാത്രമെ ഇന്ത്യയ്ക്ക് ഫൈനല്‍ പോരാട്ടം സ്വപ്നം കാണാനാകു. ബൗളര്‍മാരില്‍ ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ജോര്‍ദാന്‍ എന്നിങ്ങനെ വമ്പന്‍ പേരുകളുണ്ടെങ്കിലും പേസര്‍മാര്‍ ആരും തന്നെ ഫോമിലല്ല. ആദില്‍ റഷീദ് മാത്രമാണ് ഇംഗ്ലണ്ട് ബൗളര്‍മാരില്‍ ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുക. അതേസമയം മത്സരത്തില്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അടുത്ത ലേഖനം
Show comments