Gautam Gambhir: ഓവല്‍ ക്യുറേറ്ററോട് ഗംഭീര്‍ തട്ടിക്കയറിയത് വെറുതെയല്ല; ഇതാണ് സംഭവിച്ചത്

ജൂലൈ 31 മുതല്‍ (നാളെ) ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടാണ് കെന്നിങ്ടണ്‍ ഓവല്‍

രേണുക വേണു
ബുധന്‍, 30 ജൂലൈ 2025 (11:50 IST)
Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ കെന്നിങ്ടണ്‍ ഓവലിലെ പിച്ച് ക്യുറേറ്ററോടു തട്ടിക്കയറിയതാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ച. ഇന്ത്യന്‍ ആരാധകര്‍ ഗംഭീറിനെ അനുകൂലിച്ചും ഇംഗ്ലണ്ട് ആരാധകര്‍ ഇന്ത്യന്‍ പരിശീലകനെ പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. 
 
ജൂലൈ 31 മുതല്‍ (നാളെ) ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടാണ് കെന്നിങ്ടണ്‍ ഓവല്‍. ഇന്ത്യന്‍ താരങ്ങള്‍ ഓവലില്‍ പരിശീലനം നടത്തുകയാണ്. ചൊവ്വാഴ്ചത്തെ പരിശീലനത്തിനിടെയാണ് ഗൗതം ഗംഭീറും ഓവല്‍ പിച്ച് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസും തമ്മില്‍ ശീതയുദ്ധം ഉണ്ടാകുന്നത്. മത്സരത്തിനായി ഒരുക്കിയിരിക്കുന്ന പിച്ചിനു സമീപം ഇന്ത്യന്‍ താരങ്ങള്‍ എത്തിയതാണ് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസിനെ ചൊടിപ്പിച്ചത്. 
 
പിച്ചില്‍ നിന്ന് 2.5 മീറ്റര്‍ അകലം പാലിക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിനെ അയച്ച് ലീ ഫോര്‍ട്ടിസ് ആവശ്യപ്പെട്ടു. എന്നാല്‍ ഗംഭീറും സംഘവും അത് ചെവികൊണ്ടില്ല. ഇവിടെ നിന്നാണ് സംഭവങ്ങളുടെ ആരംഭം. ഉടനെ ഗംഭീറിനു അടുത്തെത്തി ഫോര്‍ട്ടിസ് പറഞ്ഞു, 'എനിക്ക് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും'. ഇത് കേട്ടതും ഗംഭീര്‍ പ്രകോപിതനായി. ' നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോയി റിപ്പോര്‍ട്ട് ചെയ്യൂ,' എന്നായിരുന്നു ഗംഭീറിന്റെ മറുപടി. 
 
' ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. നിങ്ങള്‍ ഗ്രൗണ്ട്സ്മാന്‍മാരില്‍ ഒരാള്‍ മാത്രമാണ്. അതില്‍ കൂടുതല്‍ അധികാരമൊന്നും ഇല്ല. ഞങ്ങള്‍ക്ക് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന കാര്യത്തില്‍ താങ്കളുടെ അഭിപ്രായം ആവശ്യമില്ല,' ഗംഭീര്‍ തുറന്നടിച്ചു. 
 
പിന്നീട് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ നിതാന്‍ഷു ഈ സംഭവങ്ങളെ കുറിച്ച് മാധ്യമങ്ങളോടു വിശദീകരിച്ചു, 'ഞങ്ങള്‍ പിച്ച് നോക്കുന്ന സമയത്ത് ക്യുറേറ്റര്‍ ഒരു സ്റ്റാഫിനെ അയച്ചു. പിച്ചില്‍ നിന്ന് 2.5 മീറ്റര്‍ അകന്നു നില്‍ക്കാനാണ് ഞങ്ങളോടു പറഞ്ഞത്. അത് ആശ്ചര്യപ്പെടുത്തുന്ന നിര്‍ദേശമായിരുന്നു. ഞങ്ങള്‍ക്ക് അറിയാം, ക്യുറേറ്റര്‍മാര്‍ എപ്പോഴും പിച്ചിനെ കുറിച്ച് അമിത ഉത്കണ്ഠ ഉള്ളവരായിരിക്കും. ഈ സമയത്ത് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ക്യുറേറ്റര്‍മാക്കു മറുപടി നല്‍കി. കൂടുതലൊന്നും എനിക്ക് ഇക്കാര്യത്തില്‍ പറയാനില്ല,' 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കിന് മാറ്റമില്ല, ഹേസൽവുഡിന് ആഷസ് പൂർണമായി നഷ്ടമായേക്കും

ഏകദിനത്തിൽ സഞ്ജുവിനെ തഴഞ്ഞത് തെറ്റ്, വിമർശനവുമായി അനിൽ കുംബ്ലെ

ചിലപ്പോള്‍ മൂന്നാമന്‍, ചിലപ്പോള്‍ എട്ടാമന്‍,ഒമ്പതാമനായും ഇറങ്ങി!, ഗംഭീറിന്റെ തട്ടികളി തുടരുന്നു, ടെസ്റ്റിലെ ഇര വാഷിങ്ങ്ടണ്‍ സുന്ദര്‍

India vs Southafrica: 134 പന്തില്‍ 19 റണ്‍സ് !,ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ 100 പന്ത് തികച്ചത് കുല്‍ദീപ് മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്റെ ലീഡ്

വിക്കറ്റ് വലിച്ചെറിഞ്ഞെന്ന് മാത്രമല്ല റിവ്യു അവസരവും നഷ്ടമാക്കി, പന്ത് വല്ലാത്ത ക്യാപ്റ്റൻ തന്നെയെന്ന് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments