Webdunia - Bharat's app for daily news and videos

Install App

എല്ലാ ബൗളർമാരും അടി വാങ്ങിയപ്പോളും അവൻ തിളങ്ങി, മാൻ ഓഫ് ദ മാച്ച് പുരസ്‌ക്കാരത്തിന് അർഹൻ നടരാജനെന്ന് ഹാർദ്ദിക്

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (12:07 IST)
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ ആവേശകരമായ ചേസിങ്ങിനൊടുവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യൻ വിജയത്തിന് നിർണായകരമായതാകട്ടെ അവസാന ഓവറുകളിൽ ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യക്കായി നടത്തിയ വെടിക്കെട്ട് പ്രകടനവും. മത്സരത്തിൽ 22 പന്തില്‍ പുറത്താവാതെ 42 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഇതോടെ കളിയിലെ താരമായും പാണ്ഡ്യ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ യഥാർഥത്തിൽ മാൻ ഓഫ് ദ മാച്ച് മറ്റൊരു താരത്തിന് അർഹതപ്പെട്ടതാണെന്നാണ് പാണ്ഡ്യ പറയുന്നത്.
 
മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം എന്നെതേടി വരുമെന്ന് ഞാന്‍ കരുതിയില്ല. നടരാജാനാണ് അതിനര്‍ഹന്‍ എന്നാണ് ഞാൻ കരുതിയത്. മറ്റ് ബൗളർമാർ പന്തെറിയാൻ ശരിക്കും ബുദ്ധിമുട്ടിയപ്പോൾ നടരാജൻ മികച്ച പ്രകടനമാണ് നടത്തിയത്. നടരാജന്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുവെന്നും പാണ്ഡ്യ പറഞ്ഞു.
 
അതേസമയം ആത്മവിശ്വാസമാണ് തന്റെ മികച്ച പ്രകടനങ്ങളുടെ പുറകിലെന്നും പാണ്ഡ്യ പറഞ്ഞു. മുൻകാല പിഴവുകള്‍ തിരുത്തിയാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. മുമ്പ് ചേസ് ചെയ്യുമ്പോള്‍ പഠിച്ചതെല്ലാം സഹായത്തിനെത്തിയെന്നും ടീമിന്റെ വിജയത്തിന് പിന്നാലെ പാണ്ഡ്യ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഗംഭീർ ഇന്ത്യൻ കോച്ചായാൽ ടീമിൽ വല്ല്യേട്ടൻ കളിക്കും, ശരിയാവില്ലെന്ന് തുറന്ന് പറഞ്ഞ് മുൻതാരം

Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല

M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു

Abhishek Sharma: അവനൊരു ഭ്രാന്തനാണ്, അവനെതിരെ പന്തെറിയാൻ എനിക്ക് ആഗ്രഹമില്ല, അഭിഷേകിനെ പറ്റി കമ്മിൻസ്

ഐപിഎല്ലിൽ തിരികൊളുത്തിയ വെടിക്കെട്ട് ലോകകപ്പിലും കാണാം, മക് ഗുർക്കും ഓസീസ് ലോകകപ്പ് ടീമിൽ?

അടുത്ത ലേഖനം
Show comments