Webdunia - Bharat's app for daily news and videos

Install App

നായകസ്ഥാനം നിഷേധിക്കപ്പെട്ടു; ഹാര്‍ദിക് പാണ്ഡ്യ അതൃപ്തനെന്ന് റിപ്പോര്‍ട്ട്

ശുഭ്മാന്‍ ഗില്ലിനെയാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഉപനായകനായി പ്രഖ്യാപിച്ചിരിക്കുന്നത്

രേണുക വേണു
ശനി, 20 ജൂലൈ 2024 (11:54 IST)
ഇന്ത്യന്‍ നായകസ്ഥാനം നിഷേധിക്കപ്പെട്ടതില്‍ ഹാര്‍ദിക് പാണ്ഡ്യ അതൃപ്തനെന്ന് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയ്ക്കു ശേഷം ട്വന്റി 20 യില്‍ താനായിരിക്കും നായകനെന്ന് ബിസിസിഐ ഉറപ്പ് നല്‍കിയിരുന്നതായും എന്നാല്‍ അതിനു വിപരീതമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ സംഭവിച്ചതെന്നും പാണ്ഡ്യക്ക് പരാതിയുണ്ട്. സൂര്യകുമാര്‍ യാദവിനെ നായകനാക്കിയതിനേക്കാള്‍ തനിക്ക് ഉപനായകസ്ഥാനം പോലും നല്‍കാതിരുന്നതാണ് പാണ്ഡ്യയുടെ അതൃപ്തിക്ക് പ്രധാന കാരണം. പാണ്ഡ്യ ബിസിസിഐ നേതൃത്വത്തെ തന്റെ അതൃപ്തി അറിയിക്കാനും സാധ്യതയുണ്ട്. 
 
ശുഭ്മാന്‍ ഗില്ലിനെയാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഉപനായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത്തിനു ശേഷം ടി20 നായകനാകുമെന്ന് പാണ്ഡ്യ പ്രതീക്ഷിച്ചിരുന്നു. അപ്പോഴാണ് തന്റെ തലയ്ക്കു മുകളിലൂടെ സൂര്യകുമാര്‍ യാദവിനേയും ശുഭ്മാന്‍ ഗില്ലിനേയും ബിസിസിഐ കൊണ്ടുവന്നത്. ഇത് തന്നോടു കാണിക്കുന്ന അനീതിയാണെന്നാണ് പാണ്ഡ്യയുടെ നിലപാട്. ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് ബിസിസിഐ നേതൃത്വം തന്നോടു ചര്‍ച്ചകള്‍ക്കു പോലും വന്നിട്ടില്ലെന്നും പാണ്ഡ്യക്ക് പരാതിയുണ്ട്. 
 
അതേസമയം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാടാണ് പാണ്ഡ്യക്ക് തിരിച്ചടിയായതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഇടയ്ക്കിടെ പരുക്കേല്‍ക്കുകയും ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുകയും ചെയ്യുന്ന താരത്തെ ക്യാപ്റ്റനാക്കുന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ഗംഭീര്‍ ബിസിസിഐയെ അറിയിക്കുകയായിരുന്നു. 
 
'പരുക്കുകള്‍ കാരണം ഹാര്‍ദിക്കിന് ഒട്ടേറെ മത്സരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി കളിക്കാനും അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ട്. പാണ്ഡ്യയുടെ ഫിറ്റ്നെസ് പലപ്പോഴും ടീമിനു തലവേദനയാകും. അങ്ങനെയൊരു താരത്തിനു മുഴുവന്‍ സമയ നായകസ്ഥാനം നല്‍കുന്നത് ശരിയല്ല,' ഗംഭീര്‍ ബിസിസിഐ നേതൃത്വത്തെ അറിയിച്ചതായി ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം സൂര്യകുമാര്‍ യാദവ് 2026 ലെ ട്വന്റി 20 ലോകകപ്പ് വരെ നായകസ്ഥാനത്ത് തുടരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: അവസാന ടെസ്റ്റ് കളിക്കാനും തയ്യാര്‍; ടീം മാനേജ്‌മെന്റിനോടു ബുംറ

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാം, ഇന്ത്യൻ നിലപാട് ഇരട്ടത്താപ്പെന്ന് പാകിസ്ഥാൻ മുൻ താരം

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

അടുത്ത ലേഖനം
Show comments