Webdunia - Bharat's app for daily news and videos

Install App

ബുമ്രയില്ലെങ്കിൽ ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് വട്ടപൂജ്യം, ഇനിയും പണിയെടുപ്പിച്ചാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്ഷീണിച്ച മെഷീനായി മാറും

അഭിറാം മനോഹർ
വ്യാഴം, 2 ജനുവരി 2025 (13:17 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ നാല് ടെസ്റ്റ് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു കാര്യം ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ വ്യക്തമായിരിക്കുകയാണ്. ജസ്പ്രീത് ബുമ്ര എന്ന അസാധാരണ കഴിവുള്ള ഒരു ബൗളര്‍ ടീമിലില്ലെങ്കില്‍ ഇന്ത്യന്‍ ടീം ഒരു വട്ടപൂജ്യം മാത്രമാണ്. 2020-21 സീസണില്‍ ബുമ്രയും കോലിയും ഇല്ലാതെ തുടരെ പരിക്കുകളും അലട്ടിയ ഒരു ടീമിനെ വെച്ച് അജിങ്ക്യ രഹാനെ കപ്പെടുത്ത കാലം മാറിയിരിക്കുകയാണ്. ബാറ്റിംഗില്‍ കോലിയും രോഹിത്തും പന്തും പരാജയമാവുമ്പോള്‍ ബൗളിംഗില്‍ ബുമ്ര മാത്രമാണ് എതിര്‍ടീമിന് ഭീഷണിയാകുന്നത്. അതിനാല്‍ തന്നെ ആദ്യ 4 ടെസ്റ്റുകള്‍ അവസാനിക്കുമ്പോള്‍ പന്തെറിഞ്ഞ് ക്ഷീണിച്ച അവസ്ഥയിലാണ് ബുമ്ര.
 
 കഴിഞ്ഞ 4 ടെസ്റ്റുകളില്‍ നിന്നായി ബുമ്ര 30 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ 16 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് ബുമ്രയ്ക്ക് പിന്നില്‍ രണ്ടാമതുള്ളത്. നാല് ടെസ്റ്റ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പരിക്കിന്റെ ശല്യം കരിയറിലുടനീളം നേരിടുന്ന ബുമ്ര ഇന്ത്യയ്ക്കായി ഇതിനകം 842 പന്തുകള്‍ എറിഞ്ഞു കഴിഞ്ഞു. അതായത് 2 ഏകദിനമത്സരത്തിലധികം പന്തുകള്‍ ബുമ്ര എറിഞ്ഞു കഴിഞ്ഞു. ഇക്കഴിഞ്ഞ മെല്‍ബണ്‍ ടെസ്റ്റില്‍ ഇനിയും പന്തെറിയാന്‍ തന്നെ കൊണ്ട് ആവില്ലെന്ന് പറയുന്നതില്‍ വരെയെത്തി നില്‍ക്കുന്നു ബുമ്രയുടെ മേലുള്ള ടീം ഇന്ത്യയുടെ ആശ്രിതത്വം. ഇതോടെ അവസാന അഞ്ചാം ടെസ്റ്റ് മത്സരം കൂടി കഴിയുമ്പോള്‍ ബുമ്ര അതീവ ക്ഷീണിതനാകുമെന്ന് ഉറപ്പാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബുമ്രയ്ക്ക് വിശ്രമം കിട്ടുമെങ്കിലും ഈ അമിതമായ ജോലിഭാരം ബുമ്രയുടെ കരിയറിന്റെ കാലം കുറയ്ക്കുമെന്ന് ഉറപ്പാണ്.
 
 ബുമ്രയില്ലെങ്കില്‍ ടെസ്റ്റില്‍ ടീം വട്ടപൂജ്യമെന്ന നിലയിലേക്കാണ് നിലവില്‍ ടീം ഇന്ത്യ പോയ്‌ക്കൊണ്ടിരിക്കുന്നത്. ടി20യില്‍ മികച്ച പ്രകടനം തുടരുന്ന ആര്‍ഷദീപ് സിംഗിനെ ടെസ്റ്റില്‍ ബുമ്രയ്ക്ക് സഹായിയായി എത്തിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

Jasprit Bumrah: അവസാന ടെസ്റ്റ് കളിക്കാനും തയ്യാര്‍; ടീം മാനേജ്‌മെന്റിനോടു ബുംറ

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു

അടുത്ത ലേഖനം
Show comments