Webdunia - Bharat's app for daily news and videos

Install App

സെവാഗ് അടക്കമുള്ള വമ്പന്മാരുടെ നീണ്ടനിര; ഇവരിലാരാകും ഇന്ത്യയുടെ പരിശീലകന്‍ ?

Webdunia
ചൊവ്വ, 23 ജൂലൈ 2019 (15:38 IST)
ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ കൊതിച്ച് മുന്‍ താരങ്ങളടക്കമുള്ളവരുടെ നീണ്ടനിര. ഇന്ത്യയുടെ വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തോടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി അവസാനിക്കും. പിന്നീട് നീല കുപ്പായക്കാരെ കളി പഠിപ്പിക്കാന്‍ ആരെത്തുമെന്ന  ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷള്‍ ഈ മാസം 30വരെ സമര്‍പ്പിക്കാം. അപേക്ഷകര്‍ 60 വയസില്‍ താഴെയുള്ളവരും കുറഞ്ഞത് 30 ടെസ്‌റ്റിലും അമ്പത് ഏകദിനത്തിലും കളിച്ചവര്‍ ആയിരിക്കണമെന്നുമാണ് മാനദണ്ഡം. കപിൽ ദേവ്, അൻഷുമാൻ ഗെയ്‌ക്‌ വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങിയ സംഘമാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക.

ഇതുവരെ ലഭിച്ച അപേക്ഷകളില്‍ മുന്‍ ഇന്ത്യന്‍ താരമുള്‍പ്പെടെ പ്രമുഖരുടെ നിരയുണ്ട്. 2011ൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഗാരി കേർസ്റ്റൻ, ശ്രീലങ്കയുടെ മുൻ നായകനും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലകനുമായ മഹേല ജയവർധനെ, ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ വിരേന്ദർ സെവാഗ്, ഓസ്ട്രേലിയയുടെ മുൻതാരം ടോം മൂഡി എന്നിവർ ബിസിസിഐക്ക് അപേക്ഷ നൽകിയ വമ്പന്മാരാണ്.

രവി ശാസ്ത്രി അടക്കമുള്ള പരിശീലക സംഘത്തിന് വീണ്ടും അപേക്ഷ നൽകാം. 2011 ലോകകപ്പ് ഉള്‍പ്പെടെ നിരവധി ജയങ്ങള്‍ ഇന്ത്യക്ക് സമ്മാനിക്കുകയും ധോണിയുടെ കീഴില്‍ ശക്തമായ ടീമിനെ കെട്ടിപ്പെടുത്തുകയും ചെയ്‌ത ഗാരി കോസ്‌റ്റണ്‍ ആണ് പട്ടികയിലെ പ്രമുഖന്‍. ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകന്‍ കൂടിയാണ്.

ഓസീസ് താരം ടോം മൂഡി ശ്രീലങ്കയെ ലോകകപ്പ് ഫൈനലിലെത്തിച്ചതോടെയാണ് ശ്രദ്ധേയനായത്. ഐ പി എല്‍ കിരീടം നേടിയ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെയും പരിശീലകനായിരുന്ന അദ്ദേഹം  നേരത്തേയും ഇന്ത്യൻ കോച്ചാവാൻ അപേക്ഷ നൽകിയിട്ടുണ്ട്. കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെ ഉപദേഷ്ടാവായിരുന്ന സെവാഗിന് പരിശീലകൻ എന്ന നിലയിലുള്ള പരിചയക്കുറവ് തിരിച്ചടിയാകും.

ജയവര്‍ധന ആദ്യമായാണ് ഇന്ത്യയുടെ പരിശീലകനാകാന്‍ അപേക്ഷിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം 2016 ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയിരുന്നു ജയവര്‍ധന. തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായും സേവനം അനുഷ്ഠിച്ചു. അതേസമയം, 57 കാരനായ രവി ശാസ്‌ത്രി തന്നെ പരിശീലക സ്ഥാനത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകളും നിലവിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഗില്ലും ജയ്സ്വാളും ഇല്ലാതിരുന്നപ്പോൾ സഞ്ജുവിനെ കളിപ്പിച്ചതാണ്, അഗാർക്കർ നൽകുന്ന സൂചനയെന്ത്?

മാഞ്ചസ്റ്ററിൽ നിന്നും ഗർനാച്ചോയെ സ്വന്തമാക്കാനൊരുങ്ങി ചെൽസി, ചർച്ചകൾ അവസാനഘട്ടത്തിൽ

മുംബൈ വിട്ടപ്പോൾ എല്ലാം മാറി, തകർപ്പൻ സെഞ്ചുറിയുമായി പൃഥ്വി ഷാ

എന്തിനായിരുന്നു ആ ഷുഗർ ഡാഡി നാടകം, ഡിവോഴ്സ് കഴിഞ്ഞ് ഞാൻ കോടതിയിൽ പൊട്ടിക്കരഞ്ഞപ്പോൾ കൂളായാണ് ചഹൽ ഇറങ്ങിപോയത്: ധനശ്രീ

അങ്ങനെയുള്ള കളിക്കാർ അപൂർവമാണ്, എങ്ങനെ ഒഴിവാക്കാനായി?, ഏഷ്യാകപ്പ് ടീം സെലക്ഷനെ വിമർശിച്ച് ആർ അശ്വിൻ

അടുത്ത ലേഖനം
Show comments