Webdunia - Bharat's app for daily news and videos

Install App

പാക് ക്രിക്കറ്റ് ടീമിലെ ഒരാൾക്ക് പോലും ഇന്ത്യൻ ടീമിൽ കളിക്കാനുള്ള നിലവാരമില്ല, വിമർശനവുമായി ജാവേദ് മിയാൻദാദ്

അഭിറാം മനോഹർ
വ്യാഴം, 19 മാര്‍ച്ച് 2020 (11:40 IST)
മികച്ച പ്രകടനം പുറത്തെടുക്കാതെ പാകിസ്ഥാൻ ടീമിൽ തന്നെ തുടർന്ന് കളിക്കുന്ന പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ തുറന്നടിച്ച് മുൻ പാക് നാങ്കനും ഇതിഹാസ താരവുമായ ജാവേദ് മിയാൻദാദ്. ഇപ്പോഴത്തെ പാകിസ്ഥാൻ ടീമിലുള്ള താരങ്ങളിൽ ഒരാൾ പോലും ഇന്ത്യയിലെയോ,ഓസ്ട്രേലിയയിലെയോ ഇംഗ്ലണ്ടിലെയോ ദക്ഷിണാഫ്രിക്കയിലെയോ ദേശീയ ടീമിൽ കളിക്കാൻ യോഗ്യതയില്ലാത്ത താരങ്ങളാണെന്നും മിയാൻദാദ് പറഞ്ഞു.
 
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഇന്ത്യ തുടങ്ങിയ ടീമുകളിലെ താരങ്ങള്‍ക്ക് പകരം വെയ്‌ക്കാൻ കഴിയുന്ന ഒരാളെങ്കിലും ഇന്നത്തെ പാക് ടീമിലുണ്ടോ? ഈ ടീമുകളിൽ കളിക്കാൻ നിലവാരമുള്ള ഒരാൾ പോലും പാക് ടീമിലില്ല എന്നതാണ് സത്യം, ചിലപ്പോൾ ബൗളർമാർ കാണുമായിരിക്കാം.എന്നാൽ ബാറ്റ്സ്മാന്മാരിൽ അങ്ങനെ ആരുമില്ല,റണ്‍സടിച്ചാല്‍ മാത്രമോ ടീമില്‍ തുടരാനും പ്രതിഫലം പറ്റാനും ബാറ്റ്സ്മാന്‍മാര്‍ക്ക് അര്‍ഹതയുള്ളു. അത് ഉറപ്പ് വരുത്തേണ്ടത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ്. ടീമിലെ സ്ഥാനം ആരും അവകാശമായി കാണുനില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡാണ് ഉറപ്പുവരുത്തേണ്ടതെന്നും മിയാൻദാദ് പറഞ്ഞു.
 
ഇനിയും 12 വര്‍ഷം കൂടി പാക്കിസ്ഥാന്‍ ദേശീയ ടീമിനായി കളിക്കാന്‍ സന്നദ്ധനാണെന്ന അഹമ്മദ് ഷെഹ്‌സാദിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മിയാൻദാദിന്റെ പ്രതികരണം. എന്തിന് 12 ആക്കുന്നു 20 വർഷം തന്നെ കളിച്ചോളു. പക്ഷെ മികച്ച പ്രകടനം പുറത്തെടുക്കണം.ഇന്ത്യയെ ഉദാഹരണമായെടുക്കു. അവര്‍ ഓരോ കളിയിലും 70, 80, 100, 200 എന്നിങ്ങനെ സ്‌കോര്‍ ചെയ്യുന്നു. അതിനെയാണ് നമ്മള്‍ മികച്ച പ്രകടനമെന്നു പറയുന്നത്.ഇന്നത്തെ പാക് ടീമിൽ ലോകത്തിലെ മികച്ച ടീമുകളിൽ ഇടം പിടിക്കാൻ പ്രാപ്‌തിയുള്ള താരങ്ങളില്ല.കളിക്കാര്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും ഗ്രൗണ്ടിലെ പ്രകടനം വഴിയാവണം കളിക്കാർ മറുപടി നൽകേണ്ടതെന്നും മിയാൻദാദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

Joe Root Breaks Siraj's Watch: 'ഒന്ന് അപ്പീല്‍ ചെയ്തതാ, ദേ കിടക്കുന്നു വാച്ച്'; ഒരു കൈയബദ്ധമെന്ന് റൂട്ട് (വീഡിയോ)

അടുത്ത ലേഖനം
Show comments