Webdunia - Bharat's app for daily news and videos

Install App

വ്യക്തിഗത നേട്ടങ്ങൾ ഓവർ റേറ്റഡാണ്, ഞാൻ 2019ലെ ലോകകപ്പിൽ 5 സെഞ്ചുറി നേടിയിട്ട് എന്ത് കാര്യമുണ്ടായി? : രോഹിത് ശർമ

അഭിറാം മനോഹർ
വെള്ളി, 26 ജനുവരി 2024 (16:18 IST)
ഏകദിനക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും പൂര്‍ണ്ണമായും ബാറ്റിംഗ് ശൈലി മാറ്റിയെഴുതിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ. ആദ്യപന്തുകളില്‍ പിടിച്ചുനിന്ന് പിന്നീട് ആക്‌സിലറേറ്റ് ചെയ്യുന്ന ശൈലിയിലാണ് കരിയറിന്റെ ഏറിയ പങ്കും കളിച്ചിരുന്നതെങ്കിലും ആദ്യ പന്ത് മുതല്‍ തന്നെ ആക്രമണോത്സുകമായി കളിക്കുന്ന തരത്തിലേക്ക് രോഹിത് ശര്‍മ മാറിയത് അടുത്തിടെയാണ്.
 
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ യാത്രയില്‍ രോഹിത്തിന്റെ ഈ പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു. ഈ സാഹചര്യത്തില്‍ ബാറ്റിങ്ങിനോടുള്ള തന്റെ സമീപനത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഹിറ്റ്മാന്‍. ഇന്ത്യയില്‍ വ്യക്തിഗത നേട്ടങ്ങളെ എല്ലാക്കാലത്തും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും എന്നാല്‍ ടീം വിജയിക്കുന്നില്ലെങ്കില്‍ ഈ നേട്ടങ്ങളില്‍ കാര്യമില്ലെന്നും രോഹിത് പറയുന്നു. എനിക്ക് ഈ രീതിയില്‍ മാറ്റം കൊണ്ടുവരണമെന്ന് ആവശ്യമുണ്ടായിരുന്നു. ക്രിക്കറ്റിലെ ഈ കണക്കുകളുടെ കളിയില്‍ കാര്യമില്ല. കളിക്കാര്‍ക്ക് സ്വാതന്ത്ര്യത്തോടെ അവരുടെ ഗെയിം കളിക്കാനാകണം.
 
നമ്മളെപ്പോളും വ്യക്തിഗത റെക്കോര്‍ഡുകളില്‍ അഭിരമിക്കുന്നവരാണ്. അതില്‍ വലിയ കാര്യമില്ല. ഞാന്‍ തന്നെ 2019ലെ ഏകദിന ലോകകപ്പില്‍ 5 സെഞ്ചുറി നേടി. എന്നിട്ട് ലോകകപ്പില്‍ നമ്മള്‍ തോറ്റു.ആ സെഞ്ചുറി കൊണ്ട് കാര്യമുണ്ടോ. 20 വര്‍ഷക്കാലം കളിച്ച് കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ കയ്യില്‍ ട്രോഫികള്‍ ഇല്ലെങ്കില്‍ അതില്‍ കാര്യമില്ല. നിങ്ങള്‍ ട്രോഫികള്‍ വിജയിക്കുന്നില്ല എങ്കില്‍ 56 സെഞ്ചുറികള്‍ കൊണ്ട് കാര്യമില്ല. ഇതൊരു ടീം സ്‌പോര്‍ട്ടാണ് വ്യക്തിഗത നേട്ടങ്ങളേക്കാള്‍ പ്രാധാന്യം ട്രോഫികള്‍ക്കാണ്. രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

WCL 2025, India C vs Pakistan C: 'അവസാനം ഞങ്ങളുടെ കൂടെ തന്നെ കളിക്കും, അവരുടെ മുഖം ആലോചിക്കാന്‍ വയ്യ'; ഇന്ത്യയെ പരിഹസിച്ച് അഫ്രീദി

അടുത്ത ലേഖനം
Show comments