Webdunia - Bharat's app for daily news and videos

Install App

ആദ്യ ഇന്നിങ്ങ്സിൽ തകർന്നടിഞ്ഞു, ഫോളോ ഓൺ വഴങ്ങിയതിന് ശേഷം തകർപ്പൻ ബാറ്റിംഗ്, ഇത് പാകിസ്ഥാനെ കൊണ്ടേ പറ്റു

അഭിറാം മനോഹർ
തിങ്കള്‍, 6 ജനുവരി 2025 (11:39 IST)
Pak vs Sa
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാനായി പാകിസ്ഥാന്‍ പൊരുതുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്ങ്‌സ് സ്‌കോറായ 615 റണ്‍സിനെതിരെ ബാറ്റ് ചെയ്ത പാകിസ്ഥാന്റെ ആദ്യ ഇന്നിങ്ങ്‌സ് 194 റണ്‍സില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് ഫോളോ ഓണ്‍ വഴങ്ങിയ പാകിസ്ഥാന്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എന്ന നിലയിലാണ്. 81 റണ്‍സെടുത്ത ബാബര്‍ അസമിന്റെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കാന്‍ ഇനി 208 റണ്‍സ് കൂടി പാകിസ്ഥാന് വേണം.
 
ആദ്യ ഇന്നിങ്ങ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ ബാബര്‍ അസം മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്. രണ്ടാം ഇന്നിങ്ങ്‌സിലും മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ദീര്‍ഘകാലമായുള്ള സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കാന്‍ ബാബറിനായില്ല. ഒന്നാം വിക്കറ്റില്‍ നായകന്‍ സയ്യിദ് മസൂദിനൊപ്പം 205 റണ്‍സ് കൂട്ടുക്കെട്ടാണ് ബാബര്‍ നേടിയത്. ദക്ഷിണാഫ്രിക്കായി ആദ്യ ഇന്നിങ്ങ്‌സില്‍ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ 259 റണ്‍സുമായി തിളങ്ങിയിരുന്നു. നായകന്‍ തെമ്പ ബവുമ(106),കൈല്‍ വേറെയനി(100), എന്നിവരുടെ കൂടി സെഞ്ചുറി പ്രകടനങ്ങളുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലെത്തിയത്.
 
 മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 3 വിക്കറ്റ് നേടിയ കഗിസോ റബാദ, 2 വിക്കറ്റ് വീതം നേടിയ ക്വെന മഫാക, കേശവ് മഹാരാജ് എന്നിവരാണ് തകര്‍ത്തത്. 58 റണ്‍സെടുത്ത ബാബര്‍ അസമായിരുന്നു പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് റിസ്വാന്‍ 46 റണ്‍സെടുത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗംഭീറിനു ആശ്വസിക്കാം; ഓവലില്‍ തോറ്റിരുന്നെങ്കില്‍ പണി കിട്ടിയേനെ !

ഐഎസ്എൽ പ്രതിസന്ധി: ബെംഗളുരു എഫ് സി താരങ്ങളുടെ ശമ്പളം നിർത്തിവെച്ചു

Asia Cup 2025: ഏഷ്യാ കപ്പില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും

ഇന്ത്യയ്ക്ക് ന്യൂ- ബോൾ എടുക്കാൻ അവസരമുണ്ടായിരുന്നു, വേണ്ടെന്ന് വെച്ചത് തന്ത്രത്തിൻ്റെ ഭാഗം, ഇംഗ്ലണ്ടിനെ കുടുക്കിയ ട്രാപ്പ് വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ

Gautam Gambhir: ലോകകപ്പ് അടിച്ചാൽ പോലും അണ്ണൻ ഇങ്ങനെ സന്തോഷിക്കില്ല, ആവേശം അടക്കാനാവാതെ ഗംഭീർ, ഇങ്ങനൊരു കാഴ്ച ആദ്യമെന്ന് ആരാധകർ

അടുത്ത ലേഖനം
Show comments