Webdunia - Bharat's app for daily news and videos

Install App

പതർച്ചയോടെ ആദ്യബോളുകൾ, ട്രാക്ക് മാറ്റി കത്തിക്കയറി അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്ത്: സഞ്ജു ഷോ

Webdunia
ഞായര്‍, 27 ഫെബ്രുവരി 2022 (11:10 IST)
ശ്രീലങ്കക്കെതിരായ രണ്ടാം ടി20യിൽ തകർപ്പൻ പ്രകടനത്തോടെ ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജു സാംസൺ. തുടക്കം തപ്പിതടഞ്ഞുവെങ്കിലും ഒരറ്റത്ത് ശ്രേയസ് ആത്മവിശ്വാസം നൽകിയപ്പോൾ ഐപിഎല്ലിലേത് പോലെ കത്തിക്കയറുന്ന സഞ്ജുവിനെയാണ് മത്സരത്തിൽ കാണാനായത്.
 
184 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്കു ബാറ്റ് വീശിയ ഇന്ത്യ ആറാം ഓവറില്‍ തന്നെ രണ്ടു ഓപ്പണര്‍മാരെയും നഷ്ടമായിരുന്നു. ഒരു വിക്കറ്റ് കൂടി വീഴുന്നത് ടീമിനെ വൻ തകർച്ചയിലേക്ക് നയിച്ചേക്കാം എന്ന ഘട്ടത്തിലാണ് സഞ്ജു ക്രീസിലെത്തിയത്. ആദ്യ പന്ത് മുതൽ പന്ത് മിഡിൽ ചെയ്യാൻ സഞ്ജു കഷ്ടപ്പെടുകയും ചെയ്‌തത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിരിക്കാം.
 
ഭാഗ്യം കൊണ്ട് മാത്രം പുറത്താകൽ അവസരങ്ങളിൽ നിന്ന് സഞ്ജു രക്ഷപ്പെടുകയും ചെയ്‌തതോടെ സഞ്ജുവിന്റെ ആത്മവിശ്വാസകുറവ് പ്രകടമാവുകയും ചെയ്‌തു. 12 ഓവറുകൾ പിന്നിടുമ്പോൾ 19 പന്തിൽ 17 റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
 
ഒരറ്റത്ത് ശ്രേയസ് ‌റൺ‌നിരക്ക് കുറയാതെ കാത്തതിനാൽ തന്നെ ക്രീസിൽ നിലയുറപ്പിക്കാനുള്ള സമയം സഞ്ജുവിന് ലഭിച്ചു. ഇതിന്റെ ഫലം കൃത്യമായി കണ്ടത് 13ആം ഓവറിൽ.പേസര്‍ ലഹിരു കുമാരയെറിഞ്ഞ ഈ ഓവറില്‍ സഞ്ജു ഷോ തന്നെയാണ് കാണാനായത്.
 
ആദ്യ ബോളില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജു തന്റെ ടച്ചിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തി. സ്ലോ ബോളായിരുന്നു രണ്ടാമത് കുമാര പരീക്ഷിച്ചത്.ബൗളറുടെ തലയ്ക്കു മുകളിലൂടെയുള്ള സിക്‌സറയാണ് സഞ്ജു അതിന് മറുപടി നൽകിയത്. അടുത്ത പന്ത് വൈഡ്. മൂന്നാമത്തെ പന്തിൽ കവറിന് മുകളിലൂടെ വീണ്ടും സിക്‌സർ.
 
നാലാമത്തേത് ഒരു യോർക്കാർ ബോളായിരുന്നു. എന്നാൽ അഞ്ചാം പന്തിൽ വീണ്ടും സിക്‌സറോടെ 22 റൺസ് ആ ഓവറിൽ സഞ്ജു നേടി. അവസാന പന്തിൽ ബൗണ്ടറി എന്നുറപ്പിച്ച ഷോട്ടിൽ അവിശ്വസനീയമായ ക്യാച്ചിലൂടെ സഞ്ജു പുറത്താകുമ്പോൾ 13 ഓവറിൽ ഇന്ത്യ 128ന് 3. അപ്പോഴേക്കും കളി ഇന്ത്യയുടെ വരുതിയിൽ ആയി കഴിഞ്ഞിരുന്നു. നാലാം വിക്കറ്റിൽ ജഡേജയും ശ്രേയസും കൂടി എളുപ്പത്തിൽ ലക്ഷ്യത്തിലേക്കെത്തുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishab Pant: നാൻ വീഴ്വേൻ എൻട്രു നിനൈത്തായോ, കാലിന് പരിക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങി റിഷഭ് പന്ത് (വീഡിയോ)

Rishab Pant: ഗിൽക്രിസ്റ്റിനും ധോനിക്കും പോലും നേടാൻ കഴിയാത്തത്, പരിക്കേറ്റ് മടങ്ങിയെങ്കിലും റെക്കോർഡ് നേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

Shubman Gill - Ben Stokes: ഗിൽ എത്തിയതും കൂവലുമായി ഇംഗ്ലീഷ് കാണികൾ,നിരാശപ്പെടുത്തി മടങ്ങി, വിക്കറ്റ് ആഘോഷമാക്കി ബെൻ സ്റ്റോക്സ്

Shubman Gill: 'പരമ്പരയ്ക്കു വേണ്ട റണ്‍സ് നേരത്തെ എടുത്തതുകൊണ്ടാണോ ഇപ്പോള്‍ ഉഴപ്പുന്നത്?' ഗില്ലിന് വിമര്‍ശനം

ബാഴ്സലോണ എൻ്റെ സ്വപ്നമായിരുന്നു,ഇനിയും കാത്തിരിക്കാൻ തയ്യാറായിരുന്നു: റാഷ്ഫോർഡ്

അടുത്ത ലേഖനം
Show comments